ഉഷ്ണതരംഗം വിനയായി; കാഞ്ഞിരപ്പുഴ ഡാം വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു
Saturday, May 4, 2024 1:56 AM IST
ഡോ. മാത്യു കല്ലടിക്കോട്

പാലക്കയം: ഉയർന്ന താപനിലയും ഉഷ്ണതരംഗ സാധ്യതയും വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. വേനലിന്‍റെ രൂക്ഷത കാരണം കാഞ്ഞിരപ്പുഴഡാം ഉദ്യാനം സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണത്തിലും വരുമാനത്തിലും വൻ ഇടിവ്.

പെരുന്നാളും വിഷുവും ഈസ്റ്ററും എത്തിയ ഏപ്രിൽ മാസത്തിൽ പ്രതീക്ഷിച്ചത്രയും വിനോദസഞ്ചാരികൾ എത്തിയില്ല. സന്ദർശകരുടെ എണ്ണത്തിൽ ആറായിരത്തില ധികവും വരുമാനത്തിൽ രണ്ടുലക്ഷത്തോളം രൂപയുടെയും കുറവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ 37,000 സന്ദർശകർ എത്തിയിരുന്നു. വരുമാനമായി10,09,075 രൂപയും ലഭിച്ചിരുന്നു.
ഈ വർഷം ഇതുവരെ വന്നത് 30,770 സന്ദർശകർമാത്രം. വരുമാനം 8 ലക്ഷം രൂപ. വേനലവധി ആരംഭിച്ചതിനു ശേഷം കാര്യമായ തിരക്ക് അനുഭവപ്പെട്ടത് ചെറിയ പെരുന്നാൾ, വിഷു, ഈസ്റ്റർ ആഘോഷ ദിവസങ്ങളിലായിരുന്നു.

ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡ് നവീകരണം നടന്നതോടെ ഇതുവഴിയുള്ള യാത്ര സുഗമമായത് കൂടുതൽ സഞ്ചാരികൽ എത്തുന്നതിന് സഹായകമായിട്ടുണ്ട്. എന്നാൽ ഉയർന്ന താപനിലയാണ് സഞ്ചാരികളെ ഇവിടേക്കെത്താൻ വിമുഖതയുണ്ടാക്കുന്നത്. രണ്ടാഴ്ച മുന്പ് കാഞ്ഞിരപ്പുഴ ഡാമിനുള്ളിൽ 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതും വിനോദസഞ്ചാരികളെ അകറ്റാൻ കാരണമായി. കുട്ടികളുടെ പാർക്കും മലയും അണക്കെട്ടും ഉദ്യാനവുമാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മുഖ്യഘടകം.

വേനൽ കടുത്താൽ സഞ്ചാരികളുടെ എണ്ണവും വരുമാനത്തിലുള്ള കുറവും ഉണ്ടാകുമെന്ന ആശങ്കയിലാണ് അധികാരികൾ. വിനോദ സഞ്ചാരികളുടെ വരവു പ്രതീക്ഷിച്ച് നിരവധി വിനോദ ഉപകരണങ്ങൾ സ്ഥാപിച്ചെങ്കിലും സഞ്ചാരികളുടെ കുറവ് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.