പുഴയിൽ വെള്ളമില്ല, ഷൊർണൂരിൽ കുടിവെള്ളവിതരണം പ്രതിസന്ധിയിൽ
Saturday, May 4, 2024 1:56 AM IST
ഷൊർണൂർ: ഭാരതപ്പുഴ വറ്റിവരണ്ടതോടെ ഷൊർണൂരിൽ ജലവിതരണം പ്രതിസന്ധിയിൽ. പുഴയിലെ വെള്ളം ദിനംപ്രതി താഴ്ന്നുകൊണ്ടിരിക്കുന്നതിനാൽ കുടിവെള്ള വിതരണത്തിനു അധികൃതർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.

ഇപ്പോൾ മൂന്നുദിവസത്തിലൊരിക്കലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. രണ്ടുദിവസം ഷൊർണൂർ നഗരസഭയിലെ പ്രദേശങ്ങളിലും ഒരുദിവസം വാണിയംകുളം പഞ്ചായത്തിലേക്കുമാണ് ജലവിതരണം .

150 എച്ച്പിയുടെ രണ്ടുമോട്ടോറുകൾ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നെങ്കിലും പുഴയിലും തടയണയിലും വെള്ളമില്ലാതായതോടെ ഒരു മോട്ടോർ പ്രവർത്തിപ്പിക്കുന്നത് പൂർണമായും നിർത്തി. ഒരു മോട്ടോർ മാത്രമാണിപ്പോൾ പ്രവർത്തിപ്പിക്കുന്നത്. പുഴയുടെ ഒരു വശത്ത് നിൽക്കുന്ന വെള്ളം ജല അഥോറിറ്റിയുടെ കിണറിലേക്കെത്തിക്കാൻ ചാലെടുക്കാനുള്ള ആലോചനയും ജല അഥോറിറ്റി നടത്തുന്നുണ്ട്. വെള്ളമില്ലാതായതോടെ തടയണയുടെ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണെന്നുള്ള പരാതിയും ഉയർന്നിരുന്നു.

എന്നാൽ, തടണയുടെ ഷട്ടറുകൾ തുറന്നിട്ടില്ലെന്നു ജല അഥോറിറ്റി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.

ഭാരതപ്പുഴ കേന്ദ്രീകരിച്ചുള്ള എല്ലാ കുടിവെള്ളപദ്ധതികളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. പട്ടാമ്പി വെള്ളിയാങ്കല്ല് മുതലിങ്ങോട്ടുള്ള പദ്ധതികളിലൊന്നിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നും ജല അഥോറിറ്റി അധികൃതർ പറഞ്ഞു. പൈപ്പുകൾ വഴി വിതരണം ചെയ്യുന്നതിനു പുറമേ വാണിയംകുളം, ചളവറ പഞ്ചായത്തുകളിലേക്ക് ടാങ്കറുകളിലും ഷൊർണൂരിൽനിന്ന് വെള്ളം കൊണ്ടുപോകുന്നുണ്ട്.

ടാങ്കറുകളിൽ വെള്ളം കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ഷൊർണൂർ നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിക്കായാണ് തടയണ നിർമിച്ചതെങ്കിലും തൃശൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലേക്കും തടയണയുടെ ഗുണം ലഭിച്ചിരുന്നു.

ഈ മാസം തന്നെ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഥോറിറ്റി അധികൃതർ. ഭാരതപ്പുഴയിൽ ഇത്രയധികം വെള്ളം കുറഞ്ഞ സാഹചര്യമുണ്ടായിട്ടില്ലെന്നു അഥോറിറ്റി അധികൃതർ പറയുന്നു.
മഴ ലഭിച്ചില്ലെങ്കിൽ മലമ്പുഴയിൽനിന്ന്‌ വെള്ളം ലഭ്യമാക്കേണ്ട സാഹചര്യമുണ്ടാകും. എന്നാൽ അധികൃതർ ഇത്രയായിട്ടും ഇതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല.