നടുക്കുന്ന ഓർമകളുമായി വിദ്യാലക്ഷ്മി
Monday, May 6, 2024 1:28 AM IST
ഒറ്റപ്പാലം: തെരഞ്ഞെടുപ്പു കാലത്തിന്‍റെ നടുക്കുന്ന ഓർമകളുമായി വിദ്യാലക്ഷ്മി ടീച്ചർ. തെരഞ്ഞെടുപ്പു ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണുണ്ടായ ഗുരുതര പരുക്കിനെ അതിജീവിച്ചെങ്കിലും പിന്നിട്ട കനൽവഴികൾ ഇവരെ ഇപ്പോഴും ആഴത്തിൽ അസ്വസ്ഥയാക്കുന്നുണ്ട്.

അമ്പലപ്പാറ കടമ്പൂർ ഹൈസ്കൂളിലെ അധ്യാപികയാണ് എൻ. വിദ്യാലക്ഷ്മി. ദീർഘകാലത്തെ ചികിൽസക്കൊടുവിൽ വീൽചെയറിന്‍റെ സഹായത്തോടെയാണ് ഇവർ ഇപ്പോഴും ക്ലാസ് മുറിയിലെത്തുന്നത്. 2021 ഏപ്രിൽ ആറിനാണ് വിദ്യാലക്ഷ്മിയുടെ ജീവിതം തകർത്ത ആ ദുരന്തമുണ്ടായത്.

അട്ടപ്പാടി അഗളി ജിവിഎച്ച്എസ് ബൂത്തിലെ പോളിംഗ് ഓഫീസറായിരുന്നു ഇവർ. രാവിലെ ഇലക്്ഷൻ ജോലികൾ തുടങ്ങാനുള്ള തിരക്കിനിടയിൽ വിദ്യാലക്ഷ്മി പോളിംഗ് ബൂത്തായ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു വീണു. ഗുരുതരമായിരുന്നു പരിക്ക്. ഭാഗ്യംകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വിദ്യാലക്ഷ്മിക്ക് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു. പിന്നെ ജീവശ്ചവമായി മാസങ്ങൾ നീണ്ട കിടപ്പ്.

മരണത്തിന്‍റെ കാലൊച്ച പ്രതീക്ഷിച്ചിരുന്ന പകലിരവുകൾ. ചികിൽസക്കൊടുവില്‍ ഭാഗ്യം കൈ പിടിച്ചു. കഴിഞ്ഞ ഡിസംബർ ഒന്നിന് തിരികെ ജോലിയിൽ പ്രവേശിച്ചു. തെരഞ്ഞെടുപ്പെന്നു കേൾക്കുന്നതേ ഇവർക്കിന്ന് ഭയമാണ്. കാരണം അത്ര മാത്രം അനുഭവിച്ചു. നഷ്ടപ്പെട്ടെന്നു കരുതിയ ജീവനാണ് തിരികെ ലഭിച്ചത്.

പഴയ ജീവിതത്തിലേക്ക് പതിയെ തിരിച്ചുകയറുകയാണ് ടീച്ചറിപ്പോൾ. അപകടമുണ്ടായി ഏറെ മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാലക്ഷ്മിക്ക് അവധിയും മറ്റ് ആനുകൂല്യങ്ങളുമൊന്നും ലഭിച്ചിരുന്നില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എഴരലക്ഷം രൂപ അനുവദിച്ചിരുന്നു.

രണ്ടു വർഷത്തെ അവധിക്കാണ് അപേക്ഷിച്ചതെങ്കിലും അനുവദിച്ചത് 119 ദിവസത്തേക്ക് മാത്രം. ഇവയെല്ലാം ചൂണ്ടിക്കാട്ടി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും വിദ്യാലക്ഷ്മി സമീപിച്ചിട്ടുണ്ട്.