പാലക്കുഴി ഉൾപ്പെടെ മലയോരങ്ങളിൽ ജീവികൾക്കു വംശനാശ ഭീഷണി
Tuesday, May 7, 2024 1:55 AM IST
വടക്കഞ്ചേരി: ചിൽ ചിൽ ശബ്ദമുണ്ടാക്കി വീട്ടുപരിസരത്തെ മരങ്ങളിലും പുരപ്പുറത്തുമെല്ലാം ഓടി കളിച്ചിരുന്ന അണ്ണാൻ പടേ കുറയുന്നതായി കണ്ടെത്തൽ. പാലക്കുഴി ഉൾപ്പെടെയുള്ള മലയോര മേഖലയിൽ കാക്കകളില്ല.

സ്വാഭാവിക തേനീച്ച കൂടുകളും അപൂർവ കാഴ്ചയാകുന്നു. എന്നാൽ എലി ശല്യം കൂടുതലാണെന്ന വിലയിരുത്തലാണ് കർഷകർ നടത്തുന്നത്.

കടുത്ത ചൂടും മറ്റു കാലാവസ്ഥ വ്യതിയാനവുമാണോ ഈ ചെറുജീവികളുടെ കുറവിന് കാരണമാകുന്നത്. ഇതിനെക്കുറിച്ച് പഠനം വേണമെന്ന ആവശ്യവും ഉയരുകയാണ്.

ചക്കയും മാങ്ങയുമെല്ലാം പഴുക്കുന്ന ഈ സീസണിൽ പോലും എവിടേയും അണ്ണാൻമാരെ കൂട്ടത്തോടെ കാണുന്നില്ല. മരത്തിലൂടെ ഓടിക്കളിച്ച് ജീവിതം ആർത്തുല്ലസിച്ചിരുന്ന ഈ ചെറുജീവികൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങൾ പ്രസക്തമാവുകയാണ്.

മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ജീവിയായിരുന്നതു കൊണ്ടാകണം ഇവയുടെ അഭാവവും ശ്രദ്ധിക്കാൻ തുടങ്ങിയത്. അണ്ണാൻ മൂത്താലും മരക്കയറ്റം മറക്കില്ല എന്നൊക്കെയുള്ള പഴഞ്ചൊല്ല് ഇനി വെറുതെയാകുമോ.

വീട്ടുവളപ്പിൽ മറ്റു ഷുദ്ര ജീവികളോ വന്യമൃഗങ്ങളോ വന്നാൽ മരക്കൊമ്പിലോ പുരപ്പുറത്തോ കയറി സ്വയരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശബ്ദമുണ്ടാക്കി അപകടം അറിയിച്ചിരുന്ന അണ്ണാൻമാർ ഇല്ലാതാകുന്നതിന്‍റെ വിനകളും കർഷകർ തിരിച്ചറിയുന്നു. കാക്കകളുടെ കുറവും ശ്രദ്ധേയമാവുകയാണ്.

മുമ്പത്തേതുപോലെ കാക്കകളെയും കാണാനില്ല. വീടുകളിൽ മത്സ്യ, മാംസം കഴുകുകയോ നന്നാക്കുകയോ ചെയ്യുമ്പോൾ കാക്കകൾ നിറഞ്ഞ് ശല്യമാകുന്ന സ്ഥിതി ഇപ്പോഴില്ലെന്നാണ് സ്ത്രീകളും പറയുന്നത്. പാലക്കുഴി പോലെയുള്ള മലയോര മേഖലയിൽ കാക്കയെ കണ്ട കാലം മറന്നു.

ഒരു കാക്കക്കുഞ്ഞിന്‍റെ കുഞ്ഞിക്കാലു കാണാൻ പാലക്കുഴിക്കാർക്ക് മലയിൽനിന്നും താഴെ ഇറങ്ങണം. പാലക്കുഴിയിലെ കുട്ടികൾ കാക്കകളെ കാണുന്നത് 18 കിലോമീറ്റർ യാത്രചെയ്ത് വടക്കഞ്ചേരിയിൽ വരുമ്പോഴാണ്.

കാക്കകൾ മനുഷ്യരുടെ വളരെ അടുത്തു വരുന്നതൊക്കെ പാലക്കുഴിക്കാർക്ക് കൗതുകക്കാഴ്ചകൾ. കാക്കകരച്ചിൽ നഗരവാസികൾക്കു ബോറടിപ്പിക്കുന്ന ശബ്ദമാണെങ്കിലും മലയോരവാസികൾക്കത് പുതുശബ്ദമായാണ് അനുഭവപ്പെടുക.

വടക്കഞ്ചേരിക്കടുത്ത് പാളയത്തിന് കാക്കപ്പാളയം എന്നാണ് പേരുതന്നെ. സന്ധ്യയായാൽ ഇവിടത്തെ മരങ്ങളും വൈദ്യുതി ലൈനുകളും കെട്ടിടങ്ങളുമെല്ലാം കാക്കകളുടെ താവളമാണ്.

എന്നാൽ കാക്കപ്പാളയത്തും കാക്കകളുടെ കുറവുണ്ടെന്നാണ് പറയുന്നത്. കാക്കകളും അണ്ണാനും നന്നേ കുറഞ്ഞുവരുമ്പോൾ എലിശല്യത്തിന് വലിയ കുറവില്ലെന്നാണ് കർഷകർ പറയുന്നത്.

കൊക്കോ തോട്ടങ്ങളിൽ ഇപ്പോൾ എലി‌ശല്യം രൂക്ഷമാണ്. മരത്തിൽ കയറി കായ് തുരന്ന് തിന്നും. കൊക്കോയ്ക്ക് ഉയർന്ന വില നിലനിൽക്കുന്നതിനാൽ എലിശല്യം മറികടക്കാനുള്ള ഉപാധികൾ തേടുകയാണ് കൊക്കോ കർഷകരും.

പലവിധ കേടുകളായി ഫലവൃക്ഷങ്ങളുടെ പരാഗണത്തിനു സഹായിക്കുന്ന തേനീച്ചകളും കുറഞ്ഞു. കൂടുകളിൽ വളർത്തുന്ന ഈച്ചയല്ലാതെ സ്വാഭാവികമായ തേനീച്ചക്കൂടുകൾ ഇപ്പോൾ അപൂർവമാണ്. പല പക്ഷികളുടെ എണ്ണത്തിലും കുറവു വരുന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്.