ചൂടും വരൾച്ചയും: ക്ഷീരമേഖലയും തളരുന്നു
Thursday, May 9, 2024 1:29 AM IST
നെന്മാറ: കടുത്ത ചൂടും വരൾച്ചയും കാർഷിക മേഖലയെ പോലെ ക്ഷീര മേഖലയും ദുരിതത്തിൽ. ക്ഷീര സഹകരണ സംഘങ്ങളിൽ കർഷകർ നൽകുന്ന പാലിന്‍റെ അളവ് 65 ശതമാനത്തോളം കുറഞ്ഞു. വേനൽ കടുത്തതോടെ പച്ചപ്പുല്ല് ലഭ്യത കുറവും അന്തരീക്ഷ ചൂടും വർധിച്ചതാണ് പാൽ ഉത്പാദനത്തിൽ വൻ ഇടിവിന് കാരണമെന്ന് ക്ഷീര കർഷകർ ചൂണ്ടിക്കാണിക്കുന്നു.

ക്ഷീര സംഘങ്ങളിൽ നിന്ന് മിൽമയുടെ ചില്ലിംഗ് പ്ലാകളിലേക്ക് കയറ്റി അയക്കുന്ന പാലിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങി. 10 ബാരൽ വരെ പാൽ മിൽമയ്ക്ക് നൽകിയിരുന്ന ക്ഷീര സംഘങ്ങളിൽ നിന്ന് നാല് ബാരലിൽ താഴെ മാത്രമാണ് വേനൽ കടുത്തതോടെ കയറ്റി വിടുന്നുള്ളൂ.

ക്ഷീര സംഘങ്ങൾക്ക് പ്രാദേശിക വില്പനയിലൂടെ തന്നെ നടത്തിപ്പ് ചെലവ് ലഭിക്കുന്നതിനാൽ മിൽമയിലേക്ക് പാൽ കയറ്റി അയക്കാത്തത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നില്ല.

ചൂടുകാലത്ത് പച്ചപ്പുല്ലിന് പകരം അമിത വില നൽകി കാലിത്തീറ്റയിലൂടെ മാത്രം പാൽ ഉത്പാദനം കണ്ടെത്തേണ്ട സ്ഥിതിയിലാണ് ക്ഷീരകർഷകർ. ക്ഷീര സംഘങ്ങളിലെ പാൽ ലഭ്യതക്കുറവ് പ്രാദേശിക ചായക്കടകളെയും ബാധിച്ചു. ചായക്കടകളിലും പുറത്തുനിന്ന് കൊണ്ടുവന്നു നൽകുന്ന പാക്കറ്റ് പാലുകളെ ആശ്രയിച്ചു തുടങ്ങി.

മിക്ക സ്ഥലങ്ങളിലും പാക്കറ്റ് പാൽ വിതരണക്കാർ ചായക്കടകളിൽ പാൽ നേരിട്ട് വിതരണവും ആരംഭിച്ചു. അമിത ചൂടും പച്ചപ്പുല്ല് ലഭ്യതക്കുറവും 10 ലിറ്റർ വരെ പാൽ ക്ഷീര സംഘത്തിൽ നൽകിയിരുന്ന കർഷകരിൽ പലർക്കും നാല് ലിറ്ററിൽ താഴെയായി ചുരുങ്ങി. വേനൽ കടുത്തതോടെ കന്നുകാലികളെ കഴുകാനും തണലിൽ കെട്ടാൻ പോലും വഴിയില്ലാത്ത സ്ഥിതിയായി.

കന്നുകാലികളെ കഴുകിയിരുന്ന തോടുകളും കുളങ്ങളും വറ്റിയതോടെ വീട്ടുവളപ്പിലെ കുടിവെള്ളത്തിൽ നിന്നാണ് പൈപ്പ് ഉപയോഗിച്ച് കന്നുകാലികളെ കുളിപ്പിക്കുന്നത്. രണ്ടാംവിള കൊയ്ത്തു കഴിഞ്ഞാൽ കറവ പശുക്കളെയും മറ്റും നെൽപാട വരമ്പിൽ പുല്ലുമേയ്ക്കാൻ മുൻകാലങ്ങളിൽ കഴിഞ്ഞിരുന്നു.

വേനൽ കടുത്തതോടെ പുല്ല് ഉണങ്ങിയതും ഉഷ്ണക്കാറ്റും കന്നുകാലികളെ പുറത്തുവിടാൻ കഴിയാത്ത സ്ഥിതിയാക്കി. കല്ലമ്പറമ്പ്, കയറാടി, അടിപ്പെരണ്ട, പോത്തുണ്ടി, നെന്മാറ, അയിലൂർ തുടങ്ങി മേഖലയിലെ പ്രധാന ക്ഷീര സംഘങ്ങളിലും പാൽ സംഭരണം പകുതിയിൽ താഴെയായി കുറഞ്ഞതായി ക്ഷീരസംഘം ഭാരവാഹികൾ പറഞ്ഞു.

ഉത്പാദനകുറവ് കൂടാതെ വർഷംതോറും ക്ഷീരകർഷകർ പലകാരണത്താൽ ക്ഷീരമേഖലയിൽ നിന്ന് വിട്ടു പോകുന്നതും ക്ഷീര സംഘങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മലയോരമേഖലകളിലെ വന്യജീവി ശല്യവും, തീറ്റപുൽ ലഭ്യതക്കുറവും പശു വളർത്തൽ ലാഭകരമല്ലാത്തതും പലരും ക്ഷീരമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായി പറയുന്നു.

കൂടാതെ പാൽ ഉത്പാദനം കുറഞ്ഞ സമയത്ത് കർഷകർക്ക് മിൽമ നൽകിയ അധിക ഒരു രൂപ വില ഏപ്രിൽ മാസത്തോടെ അവസാനിച്ചു.