കോട്ടമൈതാനത്ത് ബിഗ്സ്ക്രീനിലൂടെ ഐപിഎൽ മത്സരപ്രദർശനം
Saturday, May 11, 2024 1:29 AM IST
പാലക്കാട്: ഐപിഎല്ലിന്‍റെ ആവേശം കാണികളിൽ എത്തിക്കാൻ പാലക്കാട്ട് വേദി ഒരുങ്ങുന്നു. ഫാൻ പാർക്ക് സജ്ജമാക്കി ബിഗ് സ്ക്രീൻ വഴിയാണ് മത്സരങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്നത്. പാലക്കാട് കോട്ടമൈതാനിയിൽ പ്രത്യേകം തയാറാക്കിയ ഫാൻ പാർക്കിൽ ഇന്നും നാളെയുമാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുകയെന്ന് ക്രിക്കറ്റ് ഓപ്പറേഷൻ മാനേജർ ആൽവിൻ ഗെയ്ക്‌വാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരവും നാളെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള മത്സരവും കാണികൾക്കു കാണാൻ കഴിയും. ഐപിഎല്ലിന്‍റെ ആവേശം ഗ്രാമീണമേഖലകളിലേക്കുകൂടി വ്യാപിക്കുക എന്ന ലക്ഷ്യംവച്ചാണ് ഫാൻ പാർക്കുകൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ 50 നഗരങ്ങളിലാണ് ഫാൻ പാർക്കുകൾ തയാറാക്കിയിരിക്കുന്നത്. ഇതിൽ ഒന്നായാണ് പാലക്കാടിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ക്രിക്കറ്റിനോടുള്ള പാലക്കാടിന്‍റെ ആവേശമാണ് പ്രധാന നഗരങ്ങളിൽ ഒന്നായി പാലക്കാടിനെ തെരഞ്ഞെടുക്കാൻ കാരണം.

ഫാൻ പാർക്കിൽ എത്തുന്ന കാണികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും ഗെയ്ക്‌വാദ് പറഞ്ഞു. കേരളത്തിൽ പാലക്കാട്ട് മാത്രമാണ് ഫാൻ പാർക്ക് ഒരുക്കിയിട്ടുള്ളത്. അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായതായും എല്ലാവിധ സുരക്ഷാസംവിധാനങ്ങളോടുംകൂടിയാണ് കാണികൾക്ക് പ്രവേശനം നൽകിയിട്ടുള്ളതെന്നും ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് എ. സിയാവുദ്ദീൻ പറഞ്ഞു. ഫാൻ പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

പത്രസമ്മേളനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പി. ചന്ദ്രശേഖരൻ, ജില്ലാ സെക്രട്ടറി ടി. അജിത് കുമാർ എന്നിവരും പങ്കെടുത്തു.