സ്വപ്ന സുന്ദരിയാകാൻ ശ്രീകണ്ഠപുരം നഗരം
Monday, April 29, 2024 1:55 AM IST
ശ്രീകണ്ഠപുരം: വൃത്തിയുള്ള റോഡുകൾ, റോഡുകൾക്കിരുവശത്തും ടൈലുകൾ പാകിയ നടപ്പാതകൾ. റോഡിനെയും നടപ്പാതയെയും വേർതിരിക്കാൻ മനോഹരമായ രീതിയിൽ രൂപകല്പന ചെയ്ത ഇരുമ്പുവേലികൾ. ഈ നടപ്പാതകൾ മുഴുവൻ ശൂചീകരിച്ച് വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. ഇരുമ്പു വേലികളിൽ ചെറിയ ഇരുമ്പ് വളയങ്ങൾ സ്ഥാപിച്ച് അതിൽ ചട്ടികളിൽ നിറയെ അതിമനോഹര ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നു.

മഴക്കാലത്ത് മുങ്ങുന്ന നഗരം എന്നതൊഴിച്ചാൽ ഇന്ന് ആരുടെയും മനം കവരുന്ന നഗരമായി ശ്രീകണ്ഠപുരം പതിയെ മാറി വരികയാണ്. ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ പൂച്ചെടികൾ നഗരം മുഴുവൻ സ്ഥാനം പിടിച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിൽ നടപ്പാക്കുന്ന നഗരസൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഭാഗമായി പൂച്ചെട്ടികൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു.

ഇതിന്‍റെ ഭാഗമായി കോട്ടൂർ ഐടിഐ ബസ് സ്റ്റോപ്പ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് കക്കറക്കുന്ന് വരെയും പയ്യാവൂർ ഭാഗത്തേക്ക് ഓടത്തുപാലം വരെയും ഓവുചാൽ സംവിധാനവും ടൈൽ, ഇന്‍റർലോക്ക് എന്നിവ വിരിച്ച നടപ്പാതയും കൈവരിയും ഒരുക്കി.