Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
Previous
Next
Karshakan
നാളികേര വികസനത്തിന് ഒരു പുനര്‍ചിന്തനം
നാളികേര ഉത്പാദനക്ഷമയില്‍ കേരളം ഏറെ പിന്നിലാണ്. എത്ര ശ്രമിച്ചിട്ടും തെങ്ങിന്റെ ഉത്പാദനക്ഷമത കാര്യമായി വര്‍ധിപ്പിക്കാന്‍ കേരളത്തിനായിട്ടില്ല. കേരളത്തില്‍ ഹെക്ടറൊന്നിന് എണ്ണായിരത്തില്‍ താഴെ തേങ്ങ ഉത്പാദിക്കപ്പെടുമ്പോള്‍ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും ഉത്പാദനക്ഷമത 14,000 ത്തില്‍ അധികമാണ്. കേരളത്തിന്റെ ഉത്പാദനശേഷി കുറക്കുന്ന പ്രധാന ഘടകങ്ങള്‍ മഴയെ മാത്രമാശ്രയിച്ചുള്ള കൃഷിയും കാറ്റുവീഴ്ചയുടെ നീരാളിപ്പിടുത്തവുമാണ്. കാറ്റുവീഴ്ച തേര്‍വാഴ്ച നടത്തുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഉത്പാദനക്ഷമത 5000 ത്തില്‍ താഴെയാണ്. രോഗമില്ലാത്ത തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉത്പാദനക്ഷമത 6,000 ത്തിലധകവും ഇതില്‍ 10,000ത്തോളം നാളികേരം ഹെക്ടറൊന്നിനു ഉത്പാദിപ്പിക്കുന്ന മലപ്പുറം ജില്ല വേറിട്ടു നില്ക്കുന്നു. മലപ്പുറം ജില്ലയിലെ ബ്ലോക്കുതല ഉത്പാദനക്ഷമത പരിശോധിക്കുമ്പോള്‍ മങ്കട, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി എന്നീ ബ്ലോക്കുകള്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. അതായത് ക്ഷമത 10000ത്തിലധികം നാളികേരം. കടലോരപ്രദേശങ്ങളായ പൊന്നാനി, തിരൂര്‍, താനൂര്‍ എന്നീ ബ്ളോക്കുകളില്‍ ഉത്പാദനക്ഷമത 9000ത്തിനുടുത്തു മാത്രം. കടലോര പ്രദേശങ്ങളാണ് തെങ്ങുകൃഷിക്കനുയോജ്യം എന്ന നമ്മുടെ ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് ഈ കണക്കുകള്‍.
ജലസേചനമില്ലാതെ രാസവളം കാര്യമായി നല്‍കാതെ കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്ന മലപ്പുറത്തെ തോട്ടങ്ങളില്‍ ഹെക്ടറിന് പതിനായിരത്തിധികം നാളികേരം ഉത്പാദിപ്പിക്കുന്നത് ഒരു അദ്ഭുതപ്രതിഭാസം തന്നെയാണ്. മലപ്പുറത്തുകാരന്റെ തെങ്ങുകൃഷി വികസനത്തിനു കൂടുതല്‍ പിന്‍ബലം നല്കിയാല് ഒരു പക്ഷെ ഇന്ത്യയില്‍ ഏറ്റവും ഉത്പാദനശേഷിയുള്ള ജില്ലയാകും മലപ്പുറം. കാസര്‍ഗോഡിന്റെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെ. ജലസേചനമി ല്ലാതെ തെങ്ങുകൃഷിചെയ്യുന്ന സ്ഥലങ്ങളെ വേര്‍തിരിച്ചു കണ്ട് ധനസഹായം നല്കേണ്ടിയിരിക്കുന്നു. ബ്ലോക്കടിസ്ഥനത്തില് സൂക്ഷ്മ കാലാവസ്ഥാഘടനയും മണ്ണിന്റെ നിലവാരവും പരീക്ഷിച്ചു നിരീക്ഷിച്ചു വികസന പരിപാടികള്‍ നടത്തുമ്പോഴെ തെങ്ങുകൃഷിയില്‍ മുന്നേറ്റം സംജാതമാകൂ.
ഇതിന്റെ പ്രധാന ഉത്തരവാദിത്വം കേരള കാര്‍ഷിക സര്‍വകലാശാല എറ്റെടുത്തെ മതിയാകൂ. ഈ പ്രവര്‍ത്തനങ്ങളില്‍ കൃഷി വകുപ്പിനും കാതലായ സംഭാവനകള്‍ നല്കാന് കഴിയും. കേന്ദ്രഗവണ്മെന്റുസ്ഥാപനമായ സി.പി.സി.ആര്.ഐ ഇതില്‍ മുന്നിലുണ്ടാവുമോ എന്നത് കണ്ടുതന്നെ അറിയണം. നാളികേര വികസന ബോര്‍ഡിനെ കേരളസര്‍ക്കാര്‍ ഈയിടെ രൂപം നല്കിയ നാളികേര വികസന കൗണ്‍സില്‍ നിന്നും അകറ്റിനിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
ഉത്പാദനക്ഷമത കൂടിയ മറ്റുസംസ്ഥാനങ്ങളിലെല്ലാം തന്നെ ജലസേചനാധിഷ്ഠിത കൃഷിരീതിയാണ് അവലംബിച്ചു പോകുന്നത്. അവിടെ രാസവളങ്ങളും ജൈവവളങ്ങളും ധാരാളമായി ഉപയോഗിക്കുന്നു. ജലസേചനം നല്കിയാല് തന്നെ ഉത്പാദനക്ഷമത ഇരട്ടിയാകും എന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. പക്ഷെ ചോദ്യം ഇതാണ്- ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന കേരളത്തില്‍ ജലസേചനത്തിനു വേണ്ടത്രവെള്ളം എവിടെ? വാതോരാതെ പ്രസ്താവിക്കപ്പെടുന്ന മറ്റൊരു സാങ്കേതിക നിര്‍ദ്ദേശമാണ് ഇടവിളക്കൃഷി. മിക്കവാറും എല്ലാ ഇടവിളകള്‍ക്കും ജലസേചനം അത്യാവശ്യമാണ്. ജലലഭ്യതയുള്ള കൃഷിയിടങ്ങളില്‍ മാത്രമെ ഇടവിളക്കൃഷി വിജയകരമാകൂ.
വെറും കൃഷി എന്നതിലുപരി കേരവ്യവസായാധിഷ്ടിത സംരംഭമായിരിക്കണം തെങ്ങുകൃഷി. റബര്‍ കൃഷിയുടെ വിജയം അത് വ്യവസായാധിഷ്ടിതമായതുകൊണ്ടാണ്. അതിന് ഒരു അടുക്കും ചിട്ടയുമുണ്ട്. കൃഷി വകുപ്പിന്റെ യാതൊരുവിധ ഇടപെടലും റബര്കൃഷിയിലില്ല. റബര്‍ ബോര്‍ഡ് വാണിജ്യാമന്ത്രാലയത്തിന്റെ കീഴിലാണ്. ബോര്‍ഡിനു സ്വന്തമായ ഗവേഷണസ്ഥാപനവും വിജ്ഞാനവ്യാപന വിഭാഗവുമുണ്ട്. എന്നാല്‍ നാളികേരവികസന ബോര്‍ഡിന്റെ സ്ഥിതി അതല്ല. ടെക്നോളജി മിഷനില്‍ കൂടിയുള്ള ധനസഹായമൊഴിച്ചാല് മറ്റെല്ലാം പരിപാടികളും സംസ്ഥാനകൃഷി വകുപ്പില്‍ കൂടിയാണ് നടപ്പില്‍ വരുത്തുന്നത്. ഈലേഖകന് ചെയര്‍മാനായിരുന്ന കാലത്ത് സ്ഥാപിച്ച നാളികേര ടെക്ക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് കാര്യമായ വളര്‍ച്ച ഉണ്ടായിട്ടില്ല. ഗവേഷണം ഇന്നും ബോര്‍ഡിന്റെ പരിധിക്കു പുറത്താണ്.
നിലവാരമുള്ള തെങ്ങിന്‍തൈകളുടെ അഭാവമാണ് കൃഷിക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇന്ന് ആര്‍ക്കും എവിടെയും തെങ്ങിന് തൈ ഉത്പാദിപ്പിച്ചു വിപണനം നടത്താം. കുറ്റ്യാടി തൈകള്‍ എന്ന മിഥ്യ ഇന്നും നിലനില്ക്കുന്നു. പഴയ മദിരാശി സംസ്ഥാനത്ത് മലബാറിലെ കുറ്റ്യാടിയില്‍ നിന്നാണ് വിത്തുതേങ്ങ സംഭരിച്ചിരുന്നത്. കുറ്റ്യാടിയേക്കാള്‍ ഗുണനിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിക്കാന്‍ നമുക്കു സാധിക്കും.
കേന്ദ്രീകൃത വിത്തു ശേഖരണവും വിതരണവുമാണ് ഇന്നും കൃഷി വകുപ്പ് അവലംബിക്കുന്നത്. അതാത് സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ തെങ്ങുകളില്‍ നിന്നു വിത്തുശേഖരണം നടത്തി, തൈയുത്പാദിപ്പിക്കുന്ന സമ്പ്രദായമാണ് കരണീയം. തമിഴ്നാട്ടിലെ മാതൃക സ്വീകരിക്കാവുന്ന ഒരു ശൈലിയാണ്. വീണ്ടും മലപ്പുറത്തേക്കു പോകാം. മലപ്പുറം ജില്ലയിലേക്കാവശ്യമായ തെങ്ങിന് തൈകള്‍ അവിടെത്തന്നെ ഉത്പാദിപ്പിക്കട്ടെ. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രോ ഗപ്രതിരോധം കാഴ്ചവയ്ക്കുന്ന തെങ്ങുകളില്‍ നിന്നു വിത്തു ശേഖരിച്ചു തൈകള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യേണ്ടതാണ്. ഇവിടുത്തെ തൈകള്‍ മറ്റു ജില്ലകളിലേയ്ക്കയ്ക്കരുത്. ചുരുക്കിപ്പറഞ്ഞാല്‍ വിത്തുശേഖരവും തൈഉത്പാദനവും തത്കാലം ജില്ലാടിസ്ഥാനത്തിലായിരിക്കണം. നിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിച്ചു സര്‍ട്ടിഫൈഡ് തൈകളാക്കി വില്‍ക്കാനുള്ള ശ്രമം നാളികേരവികസനബോര്‍ഡ് നടത്തുകയുണ്ടായി. സ്വകാര്യ കോളജ് കളെയും ഗവേഷണം നടത്തുന്ന ചില സ്ഥാപനങ്ങളെയും ഇതില്‍ ഭാഗഭാക്കാക്കി. എന്നാല്‍ ഈ സംരംഭം വിജയം കണ്ടില്ല. കാരണം വിത്തുശേഖരണവും ഹൈബ്രിഡ് വിത്തുത്പാദനവും നഴ്സറിനടത്തലും ശ്രമകരമായ ജോലിയാണ്. തമിഴ്നാട്ടില്‍ ചില കൃഷിക്കാരും സ്വകാര്യസ്ഥാപനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഗുണനിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിക്കുന്നത് നമുക്ക് മാതൃകയാവേണ്ടതാണ്.
കാറ്റുവീഴ്ചയെ നേരിടാന്‍ വര്‍ഷങ്ങളായി നിലനിന്നുവരുന്ന പദ്ധതിയാണ് രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ നടല്‍. ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട ഈ പദ്ധതി സംസ്ഥാനം മുഴുവന്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതില്‍ നിന്നു ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. സമയബന്ധിതമായി രോഗം ബാധിച്ച മുഴുവന്‍ തെങ്ങുകളും ഈ ജില്ലകളില്‍ നിന്നു വെട്ടിമാറ്റി രോഗപ്രതിരോധം കാഴ്ചവയ്ക്കുന്ന രോഗബാധിത പ്രദേശത്തുത്പാദിപ്പിച്ച തൈകള്‍ വച്ചുപിടിപ്പിക്കാന്‍ നമുക്കു സാധിക്കണം. ഇതിനുവേണ്ട ധനസഹായം ഈ ജില്ലകള്‍ക്ക് മാത്രമായി നല്കാന് നമുക്കു സാധിക്കണം.
തെങ്ങിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എവിടെ കേന്ദ്രീകരിക്കണം എന്നതില്‍ നമുക്ക് കൃത്യമാബോധമില്ല. സമ്മര്‍ദ്ദത്തിനുവഴങ്ങി കിട്ടുന്ന ധനസഹായം സംസ്ഥാ നം മുഴുവന്‍ വീതിച്ചു നല്കാന് നാം നിര്‍ബന്ധിതരാവുന്നു. ഉത്പാദനശേഷിക്കനുസൃതമായി പദ്ധതികള്‍ തയാറാക്കുന്നതില്‍ ഒരു പുനര്‍ചിന്തനം കൂടിയേ തീരൂ. ബ്ലോക്കടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തി പ്രായോഗികമായ പദ്ധതികള്‍ നമുക്ക് രൂപീകരിക്കാന്‍ സാധിക്കണം.
ഉത്പന്നവൈവിധ്യവത്കരണം നാളികേരവ്യവസായത്തിന്റെ കാതലാണ്. നാളികേര വികസനബോര് ഡിന്റെ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും, കാര്‍ഷിക സര്‍വകലാശാലയിലെ വിഭവസംസ്കരണ ഡിപ്പാര് ട്ട്മെന്റും സി.പി.സി.ആര്.ഐയും ഇതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. അച്ചാറുകളും ജാമും ജെല്ലിയും ഉണ്ടാക്കുന്നതിനു പകരം കാര്‍ഷികസര്‍വകലാശാല നാളികേര ഉത്പന്നങ്ങളുണ്ടാക്കുന്ന ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. നീരയുടെ അനുഭവം നമുക്കു പാഠമാകണം.
വിവിധ ടെക്നോളജികള്‍ നീരയുടെ നിലവാരം പലവിധത്തിലാക്കി. നീര ചെത്തിയെടുക്കാന്‍ ആളില്ലാതായപ്പോള്‍ ഒരു വ്യവസായം തന്നെ തകര്‍ന്നു. കിട്ടുന്ന ധനസഹായങ്ങള്‍ ജില്ലകള്‍ക്ക് ഒരുപോലെ വീതിച്ചു നല്കുമ്പോള് ഉദ്ദേശിച്ച ഫലം ലഭ്യമാകുന്നില്ല. നയപരമായ തീരുമാനങ്ങള്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ വിശകലനം ചെയ്തു നടപ്പാക്കാന്‍ പുനര്‍ചിന്തനവും പുതിയ കാഴ്ചപ്പാടും വേണം. ഇതിനുസാധിച്ചാല് മാത്രമേ നാളികേരവികസന കൗണ് സില് കേരകൃഷിക്കാര്ക്ക് ഉപയുക്തമാകൂ.
ഡോ. എം. അരവിന്ദാക്ഷന്
മുന്‍ ചെയര്മാന്, നാളികേര വികസനബോര്‍ഡ്
ഫോണ്‍: 94467 23578.
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
Latest News
കാനഡയിൽ ഭർതൃപീഡനം: യുവതിയുടെ പരാതിയിൽ അന്വേഷണം
ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
Latest News
കാനഡയിൽ ഭർതൃപീഡനം: യുവതിയുടെ പരാതിയിൽ അന്വേഷണം
ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top