പേര്
പേര് ഫാ. സിജോ കണ്ണമ്പുഴ ഒഎം
ഒരുപേരിലെന്തിരിക്കുന്നു എന്നത് നിസാരമായ ഒരു ചോദ്യമല്ല. ചില വ്യക്തികളുടെ പേരുകൾ ഫോണിന്‍റെ സ്‌ക്രീനിൽ തെളിയുമ്പോൾ നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വിടരാറില്ലേ? ചില പേരുകളിൽനിന്ന് സന്ദേശമെത്തുമ്പോഴും എന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവപ്പെടാറില്ലേ?

ഹൃദയം നുറുങ്ങുന്ന അവസ്ഥകളിൽ ചിലർ അടുത്തുണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കാറില്ലേ? പഴയ ഓട്ടോഗ്രാഫുകളിൽ ചില പേരുകൾ കാണുമ്പോൾ ഇപ്പോഴും പഴയകാലങ്ങളിലെ ഓർമകളിലേക്ക് ഊളിയിടാറില്ലേ? നീ വെറുതെയിരിക്കുമ്പോൾ എഴുതിക്കൂട്ടുന്നത് ആരുടെ പേരുകളാണ്?

ഒരു ചിത്രകാരൻ കാൻവാസിൽ എഴുതുന്നതുപോലെ എത്ര ഇഷ്ടത്തോടെയാണ് നീ ആ പേരുകൾ രേഖപ്പടുത്തുന്നത്? ആ പേരുകൾ നിനക്ക് വെറും അക്ഷരങ്ങളല്ല. അവരുണ്ടായിരുന്നില്ലെങ്കിൽ നിന്‍റെ ലോകത്തിന് ഈ നിറങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നു നീ തിരിച്ചറിയുകയാണ്. ചില പേരുകളിൽ തൃപ്തി പോരാതെ ലോപിച്ചും ദീർഘിച്ചുമൊക്കെ നീ രൂപപ്പെടുത്തുന്നത് നിന്‍റെ ഹൃദയത്തിലെ പേരുകൾ തന്നെയാണ്.

സാധാരണ ആർക്കും കവർന്നെടുക്കാൻ കഴിയാത്ത അവകാശമാണ് സ്വന്തം കുഞ്ഞിനു പേരിടുകയെന്നത്. അതുപോലും കവർന്നെടുക്കപ്പെട്ടവരെ ബൈബിളിൽ കാണാം. മറിയവും വിഭിന്നയല്ല. ആർക്കും മനസിലാകാത്ത, ഉൾക്കൊള്ളാനാകാത്ത വിധത്തിലാണ് അവളുടെ ഗർഭധാരണം.

എന്നിട്ടുപോലും കുഞ്ഞിന് സ്വന്തം ഇഷ്ടപ്രകാരം ഒരു പേരുനൽകാനുള്ള സ്വാതന്ത്ര്യം പോലും അവൾക്കന്യമാണ്. യേശുവെന്ന പേരിനു ഒരു സ്വർഗീയമായ മാധുര്യം വേണമെന്നത് ദൈവഹിതമാകാം. ഏറ്റവും കൂടുതൽ മനുഷ്യർ കണ്ണുനിറഞ്ഞ് വിളിക്കുന്നത് ഇന്നും ആ പേരുതന്നെയാണല്ലോ.


യേശുവിനെ വിളിച്ചവരും അടുത്തു ചെന്നവരും കാത്തിരുന്നവരും നിരാശരായില്ല എന്നതാണ് യാഥാർഥ്യം. വരണ്ടുണങ്ങിയ മരുഭൂമികളിൽ പെട്ടെന്നുണ്ടാകുന്ന മഴപെയ്‌തതുപോലെ അവനെ കണ്ണു നിറഞ്ഞു വിളിച്ചവരെല്ലാം തിരികെപോയതു മനസും ഹൃദയവുംകൂടി നിറച്ചിട്ടാണ്. ‘യേശുവേ എന്നിൽ കനിയണമേ’ എന്നു വിളിച്ചവർക്ക്, പകർന്നുകൊടുക്കാവുന്ന സാന്ത്വനവും ആരോഗ്യവും നല്കിയിട്ടാണ് അവനെ തിരികെയയച്ചത്. അവസാനം ജീവൻ വെടിയുന്ന നിമിഷാർധത്തിലും തന്നെ വിളിച്ചവനു പറുദീസാ സമ്മാനിച്ചാണ് അവൻ കണ്ണടച്ചത്.

ഒറ്റപ്പെടുമ്പോഴും ഒരടിപോലും മുൻപോട്ടു പോകാനാകുന്നില്ല എന്നു വരുമ്പോഴും മനസ് ഭാരപ്പെടുമ്പോഴും ഒന്നുവിളിക്കാനും സംസാരിക്കാനും ആരെങ്കിലും എന്‍റെ പേര് ഓർക്കുന്നുണ്ടോ? ആരുടെയെങ്കിലുമൊക്കെ വറ്റിയ വിളക്കുകളിൽ എനിക്ക് ആശ്വാസത്തിന്‍റെ എണ്ണ പകരാനാകുന്നുണ്ടോ? ക്രിസ്തു ഈ ക്രിസ്മസ് ഒരുക്കത്തിൽ നമ്മോടു ചോദിക്കുന്നത് അതാണ്.

പേരുവിളിച്ചു കരഞ്ഞവർക്കെല്ലാം സാന്ത്വനമേകിയ കർത്താവിനെ കാത്തിരിക്കുന്ന നമുക്ക് നമ്മെ വിളിക്കുന്ന ആർക്കെങ്കിലുമൊക്കെ ക്രിസ്തുവാകാൻ കഴിയുന്നുണ്ടോ? അവൻ പറഞ്ഞതു മറക്കാതിരിക്കാം - “സ്വർഗത്തിൽ നിങ്ങളുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ”.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.