താരകങ്ങൾ
താരകങ്ങൾ ഫാ. സിജോ കണ്ണമ്പുഴ ഒഎം
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ ആരെയാണ് ആകർഷിക്കാത്തത്? രാത്രിയിൽ നിലത്തു കിടന്നു വിണ്ണിലെ നക്ഷത്രങ്ങളെണ്ണുന്നത് ആരെയാണ് ശിശുസഹജമായ നിർമലതയിലേക്കു നയിക്കാത്തത്? നക്ഷത്രങ്ങൾ തൂക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് കുഞ്ഞുങ്ങൾ തന്നെയല്ലേ? ഹൃദയത്തിലെ സന്തോഷം പ്രതിഫലിപ്പിക്കാൻ അവരുടെ ഏറ്റവും നല്ല മാർഗമാണ് നക്ഷത്രങ്ങൾ. വീടിനു മുന്നിലും മരച്ചില്ലകളിലുമായി തൂങ്ങിക്കിടക്കുന്ന നക്ഷത്രങ്ങൾ അവിടെയുള്ളവർ അനുഭവിക്കുന്ന, ആഗ്രഹിക്കുന്ന സന്തോഷത്തിന്‍റെ അടയാളങ്ങളാണ്.

ബെത്‌ലെ‌ഹെമിലെ കാലിത്തൊഴുത്തിലേക്കു മൂന്നു രാജാക്കന്മാർ എത്തുന്നുണ്ട്. അവർ ശിശുവിനെ കുമ്പിട്ടാരാധിക്കുന്നു. ദൂരെ ദേശത്തുനിന്നു വന്ന ആ മനുഷ്യർക്ക് ക്രിസ്തുവിലേക്കുള്ള വഴി കാട്ടിയത് കാലിത്തൊഴുത്തിനു മുകളിലെത്തി നിൽക്കുന്ന നക്ഷത്രമാണ്. ഈ നക്ഷത്രം ഇല്ലായിരുന്നെങ്കിൽ അവർക്ക് എന്തും സംഭവിക്കുമായിരുന്നു.

കാലിത്തൊഴുത്തിനു മുന്പിലെ നക്ഷത്രം നമുക്കൊരു പ്രോത്സാഹനമാണ്. നാമെന്തായിത്തീരണമെന്നാണോ ദൈവം ആഗ്രഹിക്കുന്നത്, അതിന്‍റെ സൂചനയാണ്. ഇന്ന് നമുക്കുചുറ്റും ആളുകൾ ഇരുട്ടിൽത്തപ്പുകയാണ്. ആർക്കും ദൈവത്തെയോ ദൈവീകാംശത്തെയോ കണ്ടെത്താൻ സാധിക്കുന്നില്ല. ഇരുട്ടിനു കട്ടികൂടുന്ന ഈ രാത്രികളിൽ ദൈവം നമ്മോടാവശ്യപ്പെടുന്നത് രക്ഷകനെ അന്വേഷിച്ചലയുന്നവന് അവനെ കാണിച്ചു കൊടുക്കുക എന്നുള്ളതാണ്.

ഇരുട്ട് നമുക്കും ഒരു പ്രതിബന്ധമായിത്തോന്നാം. ക്രിസ്തുവിനെയും ക്രിസ്തുവിന്‍റെ മൂല്യങ്ങളെയും സ്വാംശീകരിക്കാനും അവയ്ക്കുവേണ്ടി നിലകൊള്ളുവാനും അങ്ങനെ മറ്റൊരു ക്രിസ്തുവാകാനുമുള്ള നമ്മുടെ സാധ്യതകൾ നമുക്ക് വിസ്മരിക്കാൻ എളുപ്പമാണ്.


എന്നാൽ ക്രിസ്തുവിനഭിമുഖമായി തെളിഞ്ഞ മനസോടെ നിൽക്കുന്നവൻ ക്രിസ്തുവിന്‍റെ പ്രകാശം സ്വീകരിക്കുന്നവനാകുന്നു. അതുവഴി ചുറ്റുമുള്ളവരിലേക്ക് ദൈവപ്രകാശം പ്രതിബിംബിപ്പിക്കുന്ന പൊൻതാരകമായി അവൻ മാറുന്നു. മറ്റുള്ളവർക്ക് ക്രിസ്തുവിലേക്ക് എത്തണമെങ്കിൽ ആകാശത്ത് തിളങ്ങി നിൽക്കുന്ന താരകങ്ങൾ ആവശ്യമാണ്.

മറ്റുള്ളവർക്ക് ക്രിസ്തുവിലേക്കുള്ള വഴികാട്ടാൻ വിളിക്കപ്പെട്ട പൊൻതാരകങ്ങളാണ് നാം. ഇരുട്ടിനെ പഴിച്ച്, ക്രിസ്തുവിന് അഭിമുഖമായി വരാതെ താരകമാകാനുള്ള വിളിയെ അവഗണിച്ചാൽ എത്രപേർക്കാണ് രക്ഷകനെ കാണാനാകാതെ അലയേണ്ടി വരിക? ഞാൻ അലസനായതുമൂലം, ഞാൻ രക്ഷകനെ ചൂണ്ടിക്കാണിക്കാത്തതുമൂലം എത്രപേർ രക്ഷകനെ കാണാതെ തിരികെ പോയിട്ടുണ്ട്?

നക്ഷത്രങ്ങൾ സ്വയം എരിഞ്ഞടങ്ങി പ്രകാശം ചൊരിയുന്നതുപോലെ ക്രിസ്തു സാക്ഷികളാകാൻ നമുക്കും സാധിക്കണം. ക്രിസ്തുവിന്‍റെ ജനനത്തിനു വഴികാട്ടി, ആ നക്ഷത്രം ജ്ഞാനികളെ ബെത്‌ലഹേമിലേക്ക് നയിച്ചതു പോലെ നമ്മുടെ ജീവിതംകൊണ്ടും അനേകരെ വെളിച്ചത്തിലേക്ക് വഴിനടത്താം. ക്രിസ്തു പകർന്നുതന്ന പ്രകാശജ്വാലയിൽ സ്വയം ജ്വലിച്ച് നമുക്കും പ്രശോഭിക്കാം...‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.