കാലിത്തൊഴുത്ത്
കാലിത്തൊഴുത്ത് ഫാ. സിജോ കണ്ണമ്പുഴ ഒഎം
ഒരു കുഞ്ഞ് പിറന്നുവീഴുന്നതിന് എത്രപേരാണു കാത്തിരിക്കുക? എത്ര സമ്മാനങ്ങളും സ്നേഹചുംബനങ്ങളുമാണു ലഭിക്കുക?എത്രയോ സന്തോഷവും അഭിമാനവുമാണ് ഓരോ കുടുംബാഗത്തിനും ഉണ്ടാവുക? എത്ര ബന്ധുജനങ്ങളാണ് അമ്മയുടെ ആരോഗ്യം അന്വേഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക? ഏതൊരു പിതാവിനും ആത്മഹർഷവും അഭിലാഷനിർവൃതിയും നല്കിയായിരിക്കും ആ ദിനം കടന്നുപോവുക.

ആ കുഞ്ഞിന്‍റെ ശബ്ദം കേൾക്കാൻ ആ വീട് തിരക്കുപിടിക്കും. അവന്‍റെ പാദസ്പർശമേൽക്കാൻ ആ മണ്ണ് കൊതിക്കും. എത്ര സൗഹൃദങ്ങളും രക്തബന്ധങ്ങളുമാണ് സന്തോഷവാർത്തയറിയുമ്പോൾ ആ വീട്ടിലേക്ക് എത്തിച്ചേരുക?

എന്നാൽ ഈ കാലിത്തൊഴുത്തിൽ സ്ഥിതിഗതികൾ നേരേതിരിച്ചാണ്. ആരും കാത്തിരിക്കാനില്ലാത്ത പിറവിയാണിത്.

ഇവിടെ ഈ കുഞ്ഞിന് സമ്മാനങ്ങളുമായി ബന്ധുജനങ്ങളാരുമില്ല. കുടുംബാഗങ്ങളാരും കൂട്ടിനുപോലുമില്ല. അമ്മയെ പരിചരിക്കാനോ അവരുടെ ആരോഗ്യം ഉറപ്പുവരുത്താനോ ആരുമില്ല. ജോസഫ് വിറങ്ങലിച്ചിരിക്കുന്നു. ആദ്യമായാണ് ഒരു സ്ത്രീയുടെ പ്രസവത്തിനു ശുശ്രൂഷ നല്കേണ്ടിവന്നത്. അതിന്‍റെ മനഃക്ലേശങ്ങൾ ആ മുഖത്തുണ്ട്. ഒരു വീടിന്‍റെ സ്വകാര്യതയും നാടിന്‍റെ സുരക്ഷിതത്വവും ഇല്ലാതിരുന്ന ഒരു പിറവി.

ഇങ്ങനെയുള്ള ജനനങ്ങൾ ഭൂമിയിൽ വിരളമായേ ഉണ്ടാകൂ. കാലികൾക്കായി മാറ്റിവച്ചതാണ് ആ സ്ഥലം. ഉണ്ടാകട്ടെ എന്ന ഒറ്റവാക്കുകൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന്‍റെ പുത്രനു പിറവിയെടുക്കുവാൻ കന്നുകാലികളുടെ പോലും അനുമതി തേടേണ്ടിവന്നു എന്നതിനെക്കാളും വിരോധാഭാസം മറ്റെന്തുണ്ട്?


ക്രിസ്മസിന്‍റെ ചൈതന്യം ഉള്ളിൽ നിറയാൻ കാലിത്തൊഴുത്തിനോളം ധ്യാനവിഷയമാക്കാവുന്ന മറ്റൊന്നില്ല. എല്ലാം ഉണ്ടായിരുന്നിട്ടും എന്തും ആകാമായിരുന്നിട്ടും ഏറ്റവും നിസ്വനായി ജനിച്ചവന്‍റെ ഓർമയാണ് നാം ആഘോഷിക്കാൻ തയാറെടുക്കുന്നത്.

ജനനത്തിനായി ആർക്കും തങ്ങൾക്ക് ഇഷ്ടമുള്ള മാതാപിതാക്കളെയോ കുടുംബത്തെയോ നാടിനെയോ തെരഞ്ഞെടുക്കാനാവില്ല. എന്നാൽ അതിനു സാധിക്കുമായിരുന്നിട്ടും ഏറ്റവും നിസാരമായത് തെരഞ്ഞെടുത്ത യേശുവാണ് കാലിത്തൊഴുത്തിനെ ശ്രേഷ്ഠമാക്കുന്നത്.

ലഭിച്ചതിനെയോർത്ത് കരഞ്ഞും നേടിയെടുക്കാൻ ആകാത്തതിനെക്കുറിച്ചു പരിതപിച്ചും സമയം കളയാനുള്ളതല്ല ഈ ജീവിതം. നമ്മുടെ ആശകളും സ്വപ്നങ്ങളുമനുസരിച്ച് എല്ലാം സംഭവിക്കണമെന്നും വാശിപിടിക്കാനാകില്ല. ലഭിച്ചതെല്ലാം ദൈവം സമ്മാനിച്ചതാണെന്നു തിരിച്ചറിഞ്ഞ്, നന്ദി പറഞ്ഞു ജീവിക്കുക എന്നതാണ് അഭികാമ്യം.

തെറ്റുപറ്റാത്ത ദൈവം യോജിക്കാത്തതൊന്നും നമുക്കു നൽകില്ല. അവൻ നല്കുന്നതെല്ലാം നമ്മുടെ ജീവിതത്തിന്‍റെ നന്മയ്ക്ക് ഉതകുന്നതാണ്. കാലിത്തൊഴുത്തിൽ കിടന്നവൻ പരിമിതികളുടെ ആഴമറിയുന്നവനാണ്. അവൻ നിനക്കെന്തെങ്കിലും പരിമിതികൾ അനുവദിച്ചെങ്കിൽ അതിനെ അവനു കടന്നുവരുവാനുള്ള വാതിലായി കരുതുക. അവനുവേണ്ടി കാത്തിരിക്കുക. അവൻ വരിക തന്നെചെയ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.