യാത്ര
യാത്ര
യാത്രകൾ അതിന്‍റെ നിറങ്ങൾകൊണ്ട് അടയാളപ്പെടുത്തുന്നതുപോലെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ കുറവാണ്. ജീവിതത്തിലെ ചില പ്രധാനപ്പെട്ട നിമിഷങ്ങൾ സംഭവിച്ചിരിക്കുന്നത് യാത്രയിലോ യാത്രയുടെ അവസാനമോ ആയിരിക്കും.

ചില നന്മകളും നഷ്ടങ്ങളും സംഭവിച്ചത് യാത്രയിലാകാം. ചിലപ്പോൾ അനുഗ്രഹങ്ങളും അത്ഭുതങ്ങളും സംഭവിക്കാനും യാത്രകൾ ഇടയാക്കിയിട്ടുണ്ടാകാം. നമ്മെ വളർത്തുകയും തളർത്തുകയും ചെയ്ത യാത്രകളും ഓർത്തെടുക്കാനായേക്കാം.

ഏതൊരു മനുഷ്യനും അവന്‍റെ ഓർമകളുടെ ഭാണ്ഡത്തിൽ സൂക്ഷിക്കുന്ന ചില യാത്രകളുണ്ട്. ചിലതൊക്കെ നോവിപ്പിക്കുമ്പോൾ ചിലതൊക്കെ അവനെ ഉന്മേഷവാനാക്കും. ചില യാത്രകൾക്കു കാലങ്ങൾക്കിപ്പുറവും അവനെ കോരിത്തരിപ്പിക്കാനാകും.
ദൂരെ കഴുതപ്പുറത്തായി ഒരു സ്ത്രീയും അവളുടെ മുൻപിലായി ഒരു പുരുഷനും യാത്ര തിരിക്കുന്നുണ്ട്. അവരുടെ യാത്രയ്ക്ക് ഏകദേശം 140 കിലോ മീറ്റർ ദൂരമുണ്ട്.

നസറത്തിൽ നിന്ന് ബെത്‌ലെഹെമിലേക്കുള്ള ദൂരം അല്പം കൂടുതലാണ്. അവൾ ഒമ്പതുമാസം ഗർഭിണിയാണ്. ഈ ദൂരം താണ്ടാൻ ഒരാഴ്ചയിലധികം സമയം വേണം. കടന്നുപോകുന്നത് വനത്തിലൂടെയും മരുഭൂമിയിലൂടെയും കുന്നിന്‍പുറങ്ങളിലൂടെയുമൊക്കെയാണ്. വഴിയിൽ അപകടങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിൽ പതിയിരിക്കുന്നുണ്ട്. കാലാവസ്ഥ വളരെ പ്രതികൂലമാണ്, രാത്രിയിലെ ശൈത്യം അസ്ഥിയെപ്പോലും മരവിപ്പിക്കുന്നതാണ്.

യാത്രയിൽ അന്തിയുറങ്ങാൻ സത്രങ്ങളോ പരിചിതരുടെ ഭവനങ്ങളോ കിട്ടണമെന്നില്ല. വളരെ ക്ഷീണിച്ചും ഏറെ ഭയപ്പെട്ടും നാളുകളെടുത്തു നടത്തുന്ന യാത്രയിൽ അവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നു.

അവരെപ്പോലെ ധാരാളം പേരുള്ളതുകൊണ്ട് മറിയത്തിനും ജോസഫിനും ബെത്‌ലെഹെമിൽ ഇടം ലഭിക്കുന്നില്ല. അതിനിടയിൽ മറിയത്തിനു പ്രസവവേദന ആരംഭിക്കുന്നു. ഗുഹയുടെ മറവിൽ കന്നുകാലികൾക്കായി ഒരുക്കിയിരുന്ന അല്പമിടത്തിൽ രക്ഷകൻ ഭൂജാതനാകുകയാണ്.

സ്വന്തം മകനെ ഭൂമിക്കു സമ്മാനിക്കാൻ ദൈവത്തിനു ക്ലേശകരമായ, ദുരിതംനിറഞ്ഞ ഈ യാത്രകളിലൂടെ പോകണമായിരുന്നോ? ക്രിസ്തു ഭൂമിയിലെ എല്ലാ കഷ്ടതകൾക്കും ഉത്തരമായും എല്ലാ കഷ്ടപ്പെടുന്നവർക്കും ആശ്വാസവുമായി അവതരിച്ചവനാണ്. അവൻ ഈ യാത്രകളുടെ ദുരിതമുഖങ്ങൾ അനുഭവിച്ചവനാകണമെന്ന് ദൈവപിതാവ് ആഗ്രഹിക്കുന്നു.

യാത്രകൾ ഇവിടെ അവസാനിക്കുന്നില്ല, പിന്നീട് ജെറുസലേമിലേക്കും ഈജിപ്തിലേക്കും അവിടെനിന്ന് നസറത്തിലേക്കുമെല്ലാം പിന്നെയും ആ കുഞ്ഞുമായി അവർ യാത്രകൾ തുടരുന്നുണ്ട്, ഒട്ടും എളുപ്പമല്ലാത്ത യാത്രകൾ.

നമ്മുടെ ദുഃഖദുരിതങ്ങളോ കഷ്ടപ്പാടുകളോ അറിയാത്തവനല്ല നമ്മുടെ ദൈവം എന്നുള്ളത് നമുക്കൊരു ആശ്വാസമാണ്. നീ അവന്‍റെ കണ്ണുകളിലേക്കു നോക്കിയാൽ മാത്രം മതി. ഒന്നും പറയേണ്ടതില്ല. അവനെല്ലാം മനസിലാകും.

നാമിപ്പോഴും അവസാനിക്കാത്ത യാത്രയിലല്ലേ? ജീവിതം ആരംഭിച്ചിടത്തുനിന്ന് അവസാനിക്കുന്നിടത്തേക്കുള്ള യാത്രയിലാണ് നാമോരോരുത്തരും. ഓരോ മണിക്കൂർ കഴിയുന്തോറും നമ്മുടെ യാത്ര അതിന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നു നമുക്കറിയില്ലെങ്കിലും.

ഈ യാത്രയിൽ അരക്ഷിതാവസ്ഥയുടെ കൊടുംമഞ്ഞ് നമ്മെ അപായപ്പെടുത്തുന്നുണ്ടാകാം. പാപത്തിന്‍റെ, രോഗത്തിന്‍റെ ഹിംസ്രജന്തുക്കൾ ആക്രമിക്കാനും മുതിർന്നേക്കാം. പതിയിരുന്ന് ആക്രമിക്കാൻ തക്കം പാർക്കുന്ന കള്ളന്മാരും ജീവിതത്തിനു പ്രഹരമേല്പിക്കുന്നുണ്ടാകാം.

സാരമില്ല. നീ കടന്നുപോയ വഴികളിലൂടെയെല്ലാം അല്പം നേരത്തേ അവനും കടന്നു പോയിട്ടുണ്ട്. മറിയവും ജോസഫും കടന്നുപോയിട്ടുണ്ട്. അല്പം കുനിഞ്ഞ് ആ ചെമ്മണ്ണിലേക്കു നോക്കിയാൽ അവരുടെ കാലടികൾ പതിഞ്ഞ മണ്ണ് നമുക്കു കാണാം. അല്പം കൂടെ വേഗതയിൽ പോകുക, അവരുടെ കൂടെ ചേരുക, ഒരുമിച്ച് യാത്ര ചെയ്യുക. യാത്ര അനുഗ്രഹമാക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.