വീട്
വീട് ഫാ. സിജോ കണ്ണമ്പുഴ ഒഎം
ഒരു മനുഷ്യന്‍റെ ആകുലതകളൊക്കെയും വീടിനെക്കുറിച്ചുള്ളതാകാനാണ് സാധ്യത. ഒന്നുകിൽ വീടിനു നേരിട്ടു സംഭവിക്കുന്ന തകർച്ചകളെ കുറിച്ച്, അല്ലെങ്കിൽ മറ്റുള്ളവരിലൂടെ സംഭവിക്കാൻ സാധ്യതയുള്ള അപചയങ്ങളെപ്പറ്റി. പണിതീരാത്ത ഭവനവും ചോർന്നൊലിക്കുന്ന കൂരയും ഇനിയും ഇല്ലാത്ത ഒരുപിടിമണ്ണും ഒരുവന്‍റെ നൊമ്പരഹേതുവാകാം.

അല്ലെങ്കിൽ കുഞ്ഞു നഷ്ടപ്പെട്ട ഭവനത്തെക്കുറിച്ചാകാം. അല്ലെങ്കിൽ രോഗിയായ സഖിയുടെ വേദന നിറഞ്ഞ ജീവിതം മൂലം ക്ലാവ് പിടിച്ചുപോയ വീടിനെക്കുറിച്ചാകാം. എത്രപേരുടെ സ്വപ്നങ്ങളാണ് ഒരു ഭവനത്തിൽ പൂവിടുന്നത്? അതിലും എത്രയോ ഇരട്ടി സ്വപ്നങ്ങളാണ് കൊഴിഞ്ഞുവീഴുന്നത്.

എത്ര ആഗ്രഹങ്ങളാണ് സഫലമാകുന്നത്, എത്രയധികമാണ് ആരുമറിയാതെ പോകുന്നത്? എത്ര ദിവസങ്ങളാണ് സ്നേഹത്തിന്‍റെ തേനിൽ ചാലിച്ച് മരുന്നാകുന്നത്, എത്ര മണിക്കൂറുകളാണ് ഭയത്തിന്‍റെ, നിരാശയുടെ കൊടുമുടിയിൽ തണുത്തുറയുന്നത്?

നസറത്തിലെ ഭവനത്തിൽ എന്നും ആഘോഷങ്ങളായിരുന്നെന്നോ എന്നും സദ്യ വിളമ്പിയിരുന്നു എന്നോ കടന്നുചിന്തിക്കരുത്. അവിടെയും ഉണ്ടായിരുന്നു നീറ്റലിന്‍റെ, നിശ്വാസത്തിന്‍റെ നെടുവീർപ്പുകൾ. അവിടെയും ദുഃഖം നിഴലിച്ചിരുന്നു എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. യേശുവിന്‍റെ കണ്ണുകളിൽ യൗസേപ്പിതാവ് നോക്കിയത് വാത്സല്യത്തോടെയും സ്നേഹത്തോടെയും തന്നെ. രണ്ടുപക്ഷമില്ല.

പക്ഷെ എപ്പോഴെങ്കിലും തനിക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ എന്ന് അവൻ കൊതിച്ചുകാണില്ലെ? എത്ര രാത്രികളിൽ മറിയം കല്ലുകളുമായി എറിയാനൊരുങ്ങി നിൽക്കുന്ന ജനക്കൂട്ടത്തെ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നിട്ടുണ്ടാകണം? മാലാഖ അറിയിച്ച വലിയ വാർത്തകളൊന്നും നിറവേറിയതായി മറിയം ജീവിതകാലത്തു കാണുന്നില്ല. യേശു, താൻ കുരിശിൽ മരിക്കേണ്ടവനാണ് എന്നു നേരത്തേ അറിവുള്ളവനായിരുന്നു.


ലോകം മുഴുവൻ നിശീഥിനിയുടെ തണുപ്പിൽ സർവം മറന്നുറങ്ങുമ്പോൾ താൻ ശരീരത്തിൽ അനുഭവിക്കാൻ പോകുന്ന ചമ്മട്ടിയടികളെയോർത്ത് എത്ര രാത്രികളിൽ ഉറങ്ങാതെ വിയർത്തിരുന്നിട്ടുണ്ടാകും?

യേശു വചനം പ്രസംഗിച്ച് ചുറ്റി നടന്നപ്പോൾ എത്ര രാത്രികളിലാണ് മറിയം അവനുവേണ്ടി ഒരുക്കിയ അത്താഴങ്ങൾ വൃഥാവിലായിട്ടുള്ളത്? കാത്തിരിപ്പുകൾ വെളുക്കുവോളം നീണ്ടുപോയിട്ടുള്ളത്? ജീവിതത്തിൽ യേശുവിനെ കാത്തിരുന്നായിരിക്കാം മറിയം കൂടുതലും ഉറങ്ങിപ്പോയിട്ടുള്ളത്.

അവിടെ ഉയർന്നത് മുഴുവൻ ശുദ്ധ സന്തോഷത്തിന്‍റെ സംഗീതമായിരുന്നില്ല. വേദനയുടെ, ഒറ്റപ്പെടലിന്‍റെ, തോൽവിയുടെ നീറ്റലുകളെല്ലാം ആവോളം അനുഭവിച്ചാണ് അവിടെയും ദിനങ്ങൾ അവസാനിച്ചിരുന്നത്.

പക്ഷേ ഒന്നുണ്ട്. ആ നീറ്റലുകളൊക്കെ മറ്റു വീടുകളിൽ സന്തോഷം എന്നെന്നേക്കും നിലനിൽക്കാനായിരുന്നു. ഇന്നു ഭൂമിയുടെ ഏതെങ്കിലും വിളുമ്പിൽ ആരെങ്കിലും സന്തോഷത്തോടെ, സമാധാനത്തോടെ പുഞ്ചിരിക്കുന്നുണ്ടെങ്കിൽ, സഖിയുടെ തലോടലിൽ നിർവൃതിയടയുന്നുണ്ടെങ്കിൽ, ഏതെങ്കിലും പിതാവ് കുഞ്ഞിനെ മാറോടടുക്കി കിടക്കുന്നുണ്ടെങ്കിൽ, അതിൽ കാലിത്തൊഴുത്തിൽ പിറന്നവന്‍റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്.

കാരണം മനുഷ്യൻ എന്നും പുഞ്ചിരിക്കാനാണ് അവൻ കാലിത്തൊഴുത്തിൽ വായ കീറിക്കരഞ്ഞത്. ഭൂമി മുഴുവൻ സമാധാനത്തിന്‍റെ വസന്തം തീർക്കുവാനാണ് അവൻ “ലാമ സബക്തനി” എന്ന് നെഞ്ചുപൊട്ടി ചോദിച്ചത്. നാലു ചുമരുകളുടെ സംരക്ഷണമില്ലാതെ ജനിച്ചവൻ ലോകത്തെ മുഴുവൻ സ്വന്തം വീടിനുള്ളിലാക്കിയതാണ് ക്രിസ്മസ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.