മോചനദ്രവ്യം
മോചനദ്രവ്യം ഫാ. സിജോ കണ്ണമ്പുഴ ഒഎം
അധികമൊന്നും ഉപയോഗിക്കാനിടവരാത്ത ഒരു പദമാണിത്. അടിമക്കച്ചവട കാലത്ത് കരുണ തോന്നി ആരെങ്കിലും ഒരടിമയെ സ്വതന്ത്രമാക്കാൻ ആഗ്രഹിച്ചാൽ അതിനായി ഒടുക്കേണ്ട മൂല്യമാണ് മോചനദ്രവ്യം.

അടിമകളും അടിമക്കച്ചവടവും പഴങ്കഥയായ നമ്മുടെ സമൂഹത്തിൽ ഈ മോചനദ്രവ്യത്തിന് പ്രസക്തിയുണ്ടോ? മധ്യകാലഘട്ടങ്ങളിൽ സ്വയം അടിമയായി നൽകിക്കൊണ്ട് അടിമകളെ രക്ഷിക്കാൻ ശ്രമിച്ച വിശുദ്ധ ഡൊമിനിക്കിനെപ്പോലെയുള്ളവരൊക്കെ കഥകളായില്ലേ?

തന്‍റെ രൂപത്തിലും സാദൃശ്യത്തിലും ജനിച്ചവരിൽ ആരും നഷ്ടപ്പെടരുതെന്ന ദൈവപിതാവിന്‍റെ ചിന്ത പുത്രനെ മനുഷ്യരൂപം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. അവൻ ഭൂമിയിൽ അവതരിക്കുകയാണ്.അവൻ എല്ലാവർക്കും മോചനദ്രവ്യമായിക്കൊണ്ട് എല്ലാവരെയും പാപത്തിന്‍റെ കെട്ടുപാടുകളിൽനിന്നു മോചിതരാക്കുന്നു.

ഭൂമിയിൽ ഇന്നുവരെ ജനിച്ചതും ഇനി ജനിക്കാനിരിക്കുന്നവരുമായ എല്ലാവർക്കും വേണ്ടി അവൻ യാഗമാകുകയാണ്. അവൻ ശരീരത്തിലെ അവസാന തുള്ളി രക്തവും ഊറ്റി നൽകുകയാണ്. തലയുയർത്താൻ പോലും ആവതില്ലാതെ അവൻ കുരിശിൽ തൂങ്ങി ഭൂമിയാകാശങ്ങൾക്കുമധ്യേ ആടിമരിക്കുന്നു. അവസാനമെത്തിയവനും നഷ്ടമാകാതിരിക്കാൻ ഉള്ളതെല്ലാം ഉയിരടക്കം അവൻ ഊഴിയിൽ ഉപേക്ഷിക്കുന്നു. ചങ്കുപകുത്ത് നേടിയവനെ അവനുപേക്ഷിക്കാനാകില്ലല്ലോ?

അടിമത്തം എണ്ണുന്നതിനേക്കാളും മോചനദ്രവ്യം നൽകുന്നവരെ പരിഗണിക്കുന്നതാണ് എളുപ്പം. അമ്മയാണ് ആദ്യം ഓർമകളിലേക്ക് ഓടിയെത്തുന്നത്. നിന്‍റെ രോഗക്കിടക്കകളിൽ അവർ കൂട്ടിരുന്നത് അവരുടെ ഉറക്കം ഉപേക്ഷിച്ചല്ലേ? നിന്‍റെ പൈദാഹങ്ങളിൽ നീ കഴിച്ച വറ്റും ചോറും അവരുടെ പാത്രങ്ങളിൽനിന്നു കടംകൊണ്ടതല്ലേ?


നിന്‍റെ കിളികൊഞ്ചലുകൾ അവസാനിക്കാതിരിക്കാനും നീ തണുക്കാതിരിക്കാനും അപ്പൻ മോചനദ്രവ്യമായതുകൊണ്ടല്ലേ അവരുടെ കൈകൾ പരുക്കനായത്? നീ സ്വന്തമാക്കിയതും കൈവരിച്ചതും ആരൊക്കെയോ മുറിച്ചു നല്കിയതുകൊണ്ടല്ലേ? നീ ഓടിയ ഓട്ടങ്ങളിൽ ചിലതിലെങ്കിലും നീ വിജയിച്ചത് അവർ തോറ്റുതന്നതുകൊണ്ടല്ലേ?

അവർ നിനക്കുമുകളിൽ വിരിഞ്ഞുനിന്നതുകൊണ്ടല്ലേ നീ പല മഴകളും നനയാതിരുന്നത്? സഖിയുടെ സ്നേഹവും കണ്ണീരും നിന്‍റെ വഴികളിൽ പാഥേയമായത് നീ മറക്കുമോ? നിനക്കുവേണ്ടി വിരിച്ചുപിടിച്ച കരങ്ങളുമായി, വീണുചിതറുന്ന കണ്ണീരുമായി ഒരു നിർമലമനസ് പ്രാർഥിക്കുന്നതുകൊണ്ടല്ലേ നീ ഇനിയും വീണുപോകാത്തത്? സ്നേഹത്തോടെ സുഹൃത്ത് വാങ്ങിനൽകിയ കടുംകാപ്പി പോലും ത്യാഗത്തിന്‍റെ കഥ പറയുന്നില്ലേ?

അതെ, നിനക്ക് മോചനദ്രവ്യമായി മാറുന്നവരുണ്ട്. അല്പം സാവധാനത്തിലും നിർമലതയോടെയും നോക്കിയാൽ അവരെയെല്ലാം നിനക്കു കണ്ടെത്താനാകും. എത്രപേരുടെ കണ്ണീരാണ് നിനക്ക് മരുഭൂമിയിലെ ഉറവയായത് എന്നുനീ അറിയുന്നുണ്ടോ? അതുപോകട്ടെ. ക്രിസ്മസ് ഉയർത്തുന്ന ചോദ്യം മറ്റൊന്നാണ്.

നീ എത്രപേർക്ക് മോചനദ്രവ്യമായി? നീ ആരെയെല്ലാം നിന്‍റെ ചുമലിലേറ്റുന്നുണ്ട്? എത്ര പേർക്കു നീ സങ്കേതമാകുന്നുണ്ട്? നീയാകുന്ന മരത്തിൽ എത്രപേർ അഭയം തേടുന്നുണ്ട്? നീ ജീവിതംകൊണ്ട് ആരെയെങ്കിലുമൊക്കെ വീണ്ടെടുക്കുമ്പോഴാണ് ഈ ക്രിസ്മസ് നിനക്ക് അർഥമുള്ളതാകുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.