കൽഭരണി
കൽഭരണി ഫാ. സിജോ കണ്ണമ്പുഴ ഒഎം
കാനായിലെ കല്യാണവിരുന്നിൽ വീഞ്ഞ് തീർന്നുപോയതും യേശു വെള്ളം വീഞ്ഞാക്കിയതുമൊക്കെ മെഗാഹിറ്റായ കഥകളാണ്. ആ സംഭവത്തിൽ എന്നെ ആകർഷിച്ചത് യേശു തെരഞ്ഞെടുത്ത കൽഭരണികളാണ്.

അതും ആറെണ്ണം എന്ന് കൃത്യമായി യോഹന്നാൻ ഓർത്തുപറയുന്നുണ്ട്. യഹൂദരുടെ ശുദ്ധീകരണ കർമങ്ങളുമായി ബന്ധപ്പെട്ടുപയോഗിച്ചിരുന്ന ആ കൽഭരണികൾ ആർക്കും വേണ്ടാതെ തട്ടിൻപുറത്തെവിടെയോ പൊടിയുംപിടിച്ചു കിടക്കുകയായിരുന്നിട്ടുണ്ടാകും. ആരും കാണാതിരുന്ന, ആരും ഓർക്കാതിരുന്ന ആ കൽഭരണികളിലേക്ക് കർത്താവിന്‍റെ ശ്രദ്ധ പതിയുന്നു. അതിലാണു വെള്ളംകോരി നിറയ്ക്കാൻ അവൻ ആവശ്യപ്പെടുന്നത്. ബാക്കിയെല്ലാം നമുക്കറിയാം. ഏഴ് എന്നത് പൂർണതയുടെ സംഖ്യയായിരുന്നു. ആറു കൽഭരണികൾ അപൂർണതയെ പ്രതിനിധാനം ചെയ്യുന്നു.

കർത്താവ് ഇപ്പോഴും അങ്ങനെയാണ്. അപൂർണതകളെയും ബലഹീനതകളെയും പോരായ്മകളെയുമാണ് അവൻ എപ്പോഴും പരിഗണിച്ചിരുന്നത്. തൊണ്ണൂറ്റൊൻപത് ആടുകൾ ആരോഗ്യവാന്മാരായി ഉണ്ടായിട്ട്, തിരികെ കിട്ടാൻ പോലും സാധ്യതയില്ലാത്ത ഒന്നിനെത്തേടി പോകുന്നവനിൽ കൂടുതലെന്ത് പ്രതീക്ഷിക്കാനാകും? മുഴുവൻ ദിവസത്തെ കഠിനമായ അദ്ധ്വാധ്വാനത്തിനുശേഷവും ജോലിക്കാരുടെ കൂലി നൽകുന്നതിൽ വിമുഖതയുള്ളവരോട് അവൻ പറഞ്ഞ കഥയിൽ, അവസാന മണിക്കൂറിൽ മാത്രം പണിയെടുത്തവനും തുല്യ കൂലി ലഭിക്കുകയാണ്. കൂടെ നടന്നവനും കൂട്ടിരുന്നവനും കൂട്ടായ്മയിലുണ്ടായിരുന്നവനുമല്ല കുരിശിൽ കൂടെ തൂങ്ങിയവനാണ് അവൻ പറുദീസ നൽകിയത്.


അവനെ അന്വേഷിച്ചവരും കണ്ടെത്തിയവരും ധനികരോ രാജാക്കന്മാരോ ബലവാൻമാരോ ആയിരുന്നില്ല. അവന്‍റെ പിന്നാലെ നിലവിളിച്ചെത്തിയവർ സമൂഹത്തിന്‍റെ വിളുമ്പുകളിൽ മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞവരായിരുന്നു. ആ പാവങ്ങളെ കരുണയോടെ, വാത്സല്യത്തോടെ കണ്ണുകളിൽ നോക്കി സംസാരിച്ചത് യേശു മാത്രമായിരുന്നു.

നാം അപൂർണരാണ്. ബലഹീനരും അയോഗ്യരുമാണ്. അതുതന്നെയാണ് അവനെ അന്വേഷിക്കാനും അവനെ പിൻചെല്ലാനും യോഗ്യതയായിട്ടുള്ളത്. കാലിത്തൊഴുത്തിൽ ഇനിയും പാൽമണം മാറാത്ത അവനെത്തേടിയെത്തിയത് ആരും പരിഗണിക്കാതിരുന്ന ഇടയന്മാരായിരുന്നു, ആരും പ്രതീക്ഷിക്കാതിരുന്ന പരദേശികളായിരുന്നു. നീ എത്രമാത്രം ചിന്നലുകളുള്ളവനെങ്കിലും അവന്‍റെ ശ്രദ്ധയിൽ, കണ്മുൻപിൽ നീ ഉണ്ടാവുക എന്നതാണ് പ്രധാനം.

അവനു കൽഭരണികളിലെ വെള്ളം വീഞ്ഞാക്കാമെങ്കിൽ നിന്നിലെ നനവുകളെ അവനു കൃപകളാക്കാം. നിന്നിലെ അയോഗ്യതകളെയും പോരായ്മകളെയും അവനു വന്നുപിറക്കാനുള്ള കാലിത്തൊഴുത്തുകളാക്കാം. അവന്‍റെ ശ്രദ്ധയിൽ നാമെല്ലാമുണ്ട് എന്നതാണ് ആശ്വാസകരം. അവന്‍റെ ഹൃദയത്തിൽ സ്ഥാനമുള്ള നമ്മെ അവനെങ്ങനെ മറക്കാനാകും? നമ്മുടെ കൽഭരണികളും വക്കോളം നിറയും. നമുക്കു കാത്തിരിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.