ദാമ്പത്യം
ദാമ്പത്യം ഫാ. സിജോ കണ്ണമ്പുഴ ഒഎം
താനുമായി വിവാഹമുറപ്പിച്ചവൾ തന്നിൽനിന്നല്ലാതെ ഗർഭിണിയായാലോ? ഒഴിവാക്കാൻ ആഗ്രഹിച്ചവളെ പരിഗ്രഹിക്കേണ്ടിവന്നാലോ? തന്‍റേതല്ലാത്ത കുഞ്ഞിനെ പരിപാലിക്കേണ്ടിവന്നാലോ? ആ കുഞ്ഞിനുവേണ്ടി പലായനം ചെയ്യേണ്ടി വന്നാലോ?

എത്രയോ അധികം സ്ഥലങ്ങളിൽ ഉടഞ്ഞുപോകാൻ സാധ്യതയുണ്ടായിരുന്ന വിവാഹബന്ധമാണ് സർവപ്രതിസന്ധികളെയും അതിജീവിച്ചത്? ജോസഫിനു പകരം ആരായിരുന്നെങ്കിലും ചിതറിപ്പോകുമായിരുന്ന ബന്ധമാണ് നാം തിരുക്കുടുംബമെന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്.

പുറമെനിന്നു കാണുന്ന തിളക്കവും പ്രഭയും എളുപ്പത്തിൽ ഉണ്ടായതല്ല. രണ്ടുപേരുടെ വിട്ടുകൊടുക്കലിന്‍റെയും ത്യാഗത്തിന്‍റെയും ഫലമാണത്. മേരിയെക്കുറിച്ച് മുറിപ്പെടുത്തുന്ന വാക്കുകളൊന്നും ജോസഫിന്‍റെ അധരത്തിൽനിന്നു വീണിരുന്നില്ല എന്നും, അവൾക്കു നൽകേണ്ട കരുതലിലും സുരക്ഷയിലും ജോസഫ് വിട്ടുവീഴ്ചകൾ നടത്തിയില്ല എന്നും നാം തിരിച്ചറിയണം.

ദമ്പതികൾ തനിക്കർഹതപ്പെട്ടതു വാങ്ങിയെടുക്കാൻ മത്സരിക്കുമ്പോൾ, അതു സാധ്യമാകാതെ വരുമ്പോൾ പഴിചാരാനും കുറ്റപ്പെടുത്താനും ആരംഭിക്കുമ്പോൾ ദാമ്പത്യത്തിൽ വിള്ളലുകൾ വീഴുകയായി. വാങ്ങുന്നതിനുപകരം കൊടുക്കാനും കുറവുകൾ തിരിച്ചറിയുമ്പോൾ അതു പരിഹരിക്കാനും തയാറാകുമ്പോൾ ദാമ്പത്യം അനുദിനം ശോഭയേറുന്ന വിളക്കാകും.

സ്വയം നീതിമാൻ ചമയാനും വിരലുകൾ ചൂണ്ടാനും തുടങ്ങിയാൽ കരിന്തിരി കത്തുന്ന കരിവിളക്കായി അതുമാറും. ആരും അമാനുഷരല്ല. കുറവുകൾ സംഭവിച്ചേക്കാം. അതിനെ മൃദുലമായി കൈകാര്യം ചെയ്യണം.

പങ്കാളിയുടെ, ആഗ്രഹിക്കാതെ വന്നുപോകുന്ന തെറ്റുകൾക്കു ജീവിതകാലം മുഴുവൻ ഹൃദയത്തിൽ പോറലേൽപ്പിക്കാൻ മത്സരിക്കുന്ന ഇന്നത്തെ ദമ്പതികൾക്ക് ജോസഫും മറിയവും അത്ഭുതമാണ്. മുറിപ്പെടുത്താനും അധിക്ഷേപിക്കാനും അവഗണിക്കാനും കാരണങ്ങളേറെയുണ്ടായിട്ടും ജോസഫ് തനിക്കുലഭിക്കേണ്ട നീതി നഷ്ടപ്പെടുത്തിയും മറിയത്തിനവകാശപ്പെട്ട നീതി നടപ്പാക്കുകയാണ്.


എല്ലാവരും ഉപേക്ഷിക്കാനും പിരിയാനും കാരണങ്ങൾ തേടുമ്പോൾ ജോസഫ് ചേർത്തുപിടിക്കാനും സ്നേഹിക്കാനും കാരണങ്ങൾ തേടി. യേശു പ്രദർശിപ്പിച്ച കാരുണ്യവും അനുകമ്പയും സ്നേഹവും കരുതലുമെല്ലാം അവൻ ജോസഫിൽനിന്നു സ്വായത്തമാക്കിയതാണ്.

വ്യഭിചാരത്തിനു പിടിക്കപ്പെട്ടവളിലും പാപിനിയായവളിലും ചെമ്പുനാണയങ്ങൾ നിക്ഷേപിച്ചവളിലും ഏകമകൻ മരിച്ച വിധവയിലും രക്തസ്രാവക്കാരിയിലുമെല്ലാം അവൻ മറിയത്തെ കണ്ടു. നീതി നിഷേധിക്കപ്പെട്ടവരിലും ശബ്ദമില്ലാത്തവരിലും അടിച്ചമർത്തപ്പെട്ടവരിലും അവൻ ജോസഫിനെ കണ്ടു. യേശുവിന് അവരുടെ പക്ഷം ചേരാതിരിക്കാൻ ആവുകയില്ലായിരുന്നു.

നിന്‍റെ ദാമ്പത്യം മറിയത്തിന്‍റെയും ജോസഫിന്‍റെയും ദാമ്പത്യത്തിൽനിന്ന് വ്യത്യസ്തമല്ല. എല്ലായിടത്തും അപകടസാധ്യതകൾ പതിയിരിക്കുന്നുണ്ട്. കുറവുകളും പരിമിതികളും ഇല്ലാതിരുന്നതുകൊണ്ടോ എന്തെങ്കിലും പ്രത്യേകമായ കൃപകൾ ഉണ്ടായിരുന്നതുകൊണ്ടോ അല്ല അവരുടേത് തിരുക്കുടുംബമായത്. പ്രതിസന്ധികൾക്കിടയിലും അവർ ദൈവം ഏൽപ്പിച്ച പങ്കാളിയെ ചേർത്തുപിടിച്ചതുകൊണ്ടാണ്. തിരുക്കുടുംബമാകാൻ നിനക്കും സാധ്യതയുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.