പ്രഹരങ്ങൾ
പ്രഹരങ്ങൾ ഫാ. സിജോ കണ്ണമ്പുഴ ഒഎം
എത്ര പറഞ്ഞിട്ടും അനുസരിക്കാത്ത കുഞ്ഞുങ്ങളെ ശിക്ഷണരീതിയിലൂടെ അനുസരിപ്പിക്കുന്ന മാതാപിതാക്കൾ നമുക്കു സുപരിചിതമാണ്. അതേ ദൈവത്തെയും നമുക്ക് വചനവായനയിൽ കണ്ടുമുട്ടാം.

പുരോഹിതനായിരുന്നിട്ടുകൂടി ദൈവികപദ്ധതികൾക്കു മുന്പിൽ, ഒരു പക്ഷേ മാനുഷികമായ പരിമിതികൾ അറിയാവുന്നതുകൊണ്ടാകാം, പകച്ചുനിൽക്കുന്ന സഖറിയായെ നാം കാണുന്നുണ്ട്. അവന്‍റെ മാനുഷികമായ ചിന്താശക്തിക്ക് അതീതമായ ഒരു കാര്യം ദൈവം പറയുമ്പോൾ അവനത് ഉൾക്കൊള്ളാനാകുന്നില്ല. ഒരുപക്ഷേ ഇത്രയും നാൾ കാത്തിരുന്നു മുഷിഞ്ഞതിന്‍റെ അലോസരവും ഉണ്ടാകാം. അവനെ നിശബ്ദനാക്കിക്കൊണ്ടാണ് ദൈവം ആ അവസ്ഥ കൈകാര്യം ചെയ്യുന്നത്.

രാവിലെ യാത്ര പറഞ്ഞിറങ്ങിയ പ്രിയപ്പെട്ടവനെ എലിസബത്ത് വൈകുന്നേരം സ്വീകരിക്കുന്നത് ഊമനായാണ്. പുരോഹിതനായവന് ദൈവത്തെ സ്തുതിക്കാൻ ശബ്ദമില്ലാതെ വരുന്നു. ഉത്തരം കിട്ടാതെ വരുന്ന നിർണായക നിമിഷങ്ങൾ. പതറാനും ഇടറാനുമാണ് നിസഹായതയുടെ വിളുമ്പിൽ കാൽവിറച്ചു നിൽക്കുമ്പോൾ കൂടുതലും സാധ്യത. ഇന്നുവരെ കാത്തിരുന്നിട്ടു കൈവന്നതു ശാപമാണോ? അൾത്താരയിൽ ബലിയർപ്പിക്കാൻ കൈവന്ന ഭാഗ്യം ഒരു നിർഭാഗ്യമായി മാറുകയാണോ? രണ്ടുപേരും ഇടറിയെങ്കിലും ഉടയാതെ പരസ്പരം ആശ്വസിപ്പിച്ചു.

മൗനത്തിന്‍റെ ദിനങ്ങൾക്കു ശാന്തതയുടെ സ്പർശം നൽകി. ദൈവം കാരുണ്യവാനും വാഗ്ദാനങ്ങളിൽ വിശ്വസ്തനുമാണെന്നു വിശ്വസിച്ച് ഏറ്റുപറഞ്ഞു. അവരുടെ ദിനങ്ങളിൽ പഴയ ആശ്വാസവും സമാധാനവും നിറഞ്ഞു. പതിയെപ്പതിയെ അവർ ദൈവത്തെ കേൾക്കുകയും അവിടത്തെ പദ്ധതികൾ തിരിച്ചറിയുകയുമാണ്.


തന്‍റെ പേരും വംശവും നിലനിർത്താനുള്ള ഏകജാതനായ മകന് സ്വന്തം പേരു നൽകാൻ പോലും ആഗ്രഹിക്കാതെ അവൻ യാഹ്‌വേയുടെ മുന്പിൽ പൂർണമായും സ്വയം അടിയറവയ്ക്കുകയാണ്. അതോടെ അവന്‍റെ നാവിന്‍റെ കെട്ടുകൾ അഴിയുന്നു, അവൻ ആത്മാവ് ആവസിച്ച പ്രവാചകനാകുന്നു. വെറും പുരോഹിതനായിരുന്ന സഖറിയാ ഇന്ന് ആത്മാവ് ആവസിച്ച പ്രവാചകനായെങ്കിൽ അതിനു പിന്നിൽ ഒരു മൗനനൊമ്പരത്തിന്‍റെ നെരിപ്പോട് എരിയുന്നുണ്ട്.

ദൈവം സഖറിയായെ ശിക്ഷിക്കുകയായിരുന്നില്ല, മറിച്ച് ആ അവസ്ഥയിൽ കാര്യങ്ങൾ ഗ്രഹിക്കാനും അതുമായി സമരസപ്പെടാനും സഖറിയയ്ക്ക് നല്ലത് ഒരു മൗനത്തിന്‍റെ സമയമാണെന്നു ദൈവം തീരുമാനിക്കുകയാണ്. അവനത് കൃപയുടെ സമയമായി മാറുന്നു.

ആഗ്രഹിക്കാതെയും ജീവിതത്തിൽ നാം നിശബ്ദമാക്കപ്പെടുന്നുണ്ടാകാം. മറ്റുള്ളവരുടെ പരിഹാസങ്ങൾക്കിരയാകേണ്ടി വന്നേക്കാം. നാവിനു താഴിട്ട്, മൗനത്തിന്‍റെ അറയിൽ ഒളിക്കേണ്ടിവന്നേക്കാം. ദൈവമാണുനിന്നെ നിശബ്ദനാക്കുന്നതെങ്കിൽ, അവനാണ് നിന്നോടു നിശബ്ദത ആവശ്യപ്പെടുന്നതെങ്കിൽ നീ ധൈര്യമായിരിക്കുക, വൈകാതെ ആത്മാവ് ആവസിക്കുന്ന പ്രവാചകനാകാൻ നിനക്കിടവരും. നിന്നെ പ്രഹരിക്കുന്നത് ദൈവത്തിന്‍റെ കൈകളാണെങ്കിൽ ഭയപ്പെടേണ്ട, അതിനു നന്മ കൊണ്ടുവരാനേ കഴിയൂ. ദൈവത്തിന്‍റെ കൈയിൽനിന്നു തിന്മ വരില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.