നെടുമങ്ങാട് : മുഖ്യമന്ത്രി നടത്തുന്ന ജനസദസ് ഗുണ്ടാ സദസായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. ഗുണ്ടകളെയും കൊണ്ടുനടക്കുന്ന ആദ്യമുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും കെ. സുധാകരൻ പറഞ്ഞു.

പനയ്ക്കോട് മണ്ഡലം കമ്മറ്റി നിർമിച്ച ഉമ്മൻചാണ്ടി സ്മൃതി മന്ദിരത്തിന്‍റേയും കോൺഗ്രസ് ഭവന്‍റേയും ഓഫീസിന്‍റേയും ഉദ് ഘാടനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു കെ. സുധാകരൻ. മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കുന്നവർ പാർട്ടിക്കാരല്ലെന്നും സെലക്റ്റഡ് ഗുണ്ടകളാണെന്നും അവരാണ് മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കുന്നതെന്നും ഇതു പോലൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എസ് അനിൽകുമാർ അധ്യക്ഷനായി. ഡിസിസി പ്രസിഡന്‍റ് പാലോട് രവി , കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മുൻ എംഎൽഎമാരായ എൻ. ശക്തൻ, കെ.എസ്. ശബരിനാഥൻ, വിതുര ശശി, ബി.ആർ.എം. ഷഫീർ, തോട്ടുമുക്ക് അൻസർ, ജലീൽ മുഹമ്മദ്, ഉവൈസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.