വെള്ളറട: കരിക്കു വിലകുറച്ചു കൊടുത്തില്ലെന്നാരോപിച്ച് കരിക്കുവെട്ട് തൊഴിലാളിയുടെ കഴുത്തില്‍ കുത്തിയ പ്രതി പിടിയിലായി. അരുവിയോട് മേമല ജംഗ്ഷനില്‍ കരിക്ക് കച്ചവടം ചെയ്യുന്ന ജസ്റ്റസി(63)നെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിനു ഗുരുതരമായി പരിക്കേറ്റ ജസ്റ്റിസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പാലിയോട് കോട്ടയ്ക്കല്‍ ആറടിക്കര വീട്ടില്‍ ചെട്ടിക്കണ്ണന്‍ എന്ന കണ്ണ(37)നെ പോലീസ് പിടികൂടി. ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ മാരയമുട്ടം പോലീസ് വളരെ പണിപട്ടാണ് പിടികൂടിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ധനപാലന്‍റെ നേതൃത്വത്തിലുള്ള പോലീസ് അംഗമാണ് അക്രമിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡുചെയ്തു.