വിഴിഞ്ഞം : ശക്തമായ മഴയിൽ പഞ്ചായത്ത് കിണർ ഇടിഞ്ഞു താ ഴ്ന്നു. ഇതോടെ നൂറുകണക്കിനു പേരുടെ കുടിവെള്ളവും മുട്ടി.

ഏറെ ജനത്തിരക്കുള്ള വെങ്ങാനൂർ ജംഗ്ഷനിൽ വെങ്ങാനൂർ പഞ്ചായത്ത് നിർമിച്ച പത്തടിയോളം വീതിയും അൻപതടിയോളം താഴ്ചയുമുള്ള കിണറാണ് ഇന്നലെ പുലർച്ചെയോടെ ഇടിഞ്ഞു താഴ്ന്നത്. കൈവരികളും തൂണുകളും പുറത്തിട്ടിരുന്ന ഇരുമ്പ് മുടിയും എല്ലാം ഉള്ളിലായതോടെ വെള്ളവും ഉപയോഗ ശൂന്യമായി. ഇവിടെനിന്നു പന്പു ചെയ്യുന്ന വെള്ളം തൊട്ടടുത്ത ടാങ്കിൽ നിറച്ചിരുന്നതും വിതരണം ചെയ്തിരുന്നു. കിണർ ഇടിഞ്ഞു താഴ്ന്നതോടെ പമ്പിംഗും ഇല്ലാതായി. സമീപത്തു നിരവധി കച്ചവട സ്ഥാപനങ്ങൾ ഉള്ളതിനാൽ ആൾക്കാർ അടുക്കാതിരിക്കാൻ വിഴിഞ്ഞത്തുനിന്നു ഫയർഫോഴ്സ് അധികൃതരെത്തി കയർ കെട്ടിത്തിരിച്ച് അപകട മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.

ദിനംപ്രതി നൂറു കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന വിഴിഞ്ഞം -പള്ളിച്ചൽ റോഡിൽ നിന്ന് കഷ്ടിച്ച് രണ്ടു മീറ്റർ മാറിയാണ് കിണറിന്‍റെ സ്ഥാനം. കിണർ ഇടിഞ്ഞതോടെ തൊട്ടടുത്ത വാട്ടർ ടാങ്കും അപകടാവസ്ഥയിലായി. ശക്തമായ മഴയും റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ കുലുക്കവും കൂടിയാൽ കിണർ കൂടുതൽ വിസ്താരത്തിൽ ഇടിയാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ഇതു ഗതാഗത്തെയും ബാധിച്ചേക്കും.