അങ്ങാടിപ്പുറം: മഴ കനത്തതോടെ അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപത്തായി വൻ കുഴികൾ രൂപപ്പെട്ടു. അങ്ങാടിപ്പുറം അൽപ്പാക്കുളത്തിനടുത്തുള്ള കുഴികൾ കാരണം വാഹനങ്ങൾ പതുക്കെയാണ് കടന്നുപോകുന്നത്. ഇതിനാൽ ഗതാഗതകുരുക്ക് രൂക്ഷമായിരിക്കുകയാണ്.

അങ്ങാടിപ്പുറത്ത് നിന്ന് പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് കാണുന്നത്. റോഡിന്‍റെ തകർച്ച കാരണം അത്യാസന്ന നിലയിലുള്ള രോഗികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നില്ല.

ഓട്ടോയാത്രക്കാർ ഇതിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ടുന്നു. പലരും ട്രിപ്പ് വിളിച്ചാൽ വരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യബസുകൾക്ക് യഥാസമയം ലക്ഷ്യസ്ഥാനത്തെത്താനും പറ്റുന്നില്ല. വാഹനതിരക്കും റോഡിലെ കുഴികളും കാരണം പല ബസുകളും സർവീസ് നിർത്തിവയ്ക്കേണ്ട സ്ഥിതിയായിട്ടുണ്ട്. വിദ്യാലയങ്ങൾ തുറക്കാൻ ദിനങ്ങൾ മാത്രം ശേഷിക്കേ സ്ഥിതി രൂക്ഷമാണ്.

മഴ കാരണം പ്രശ്നം സങ്കീർണമായിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതിന് മുന്പ് റോഡിലെ കുഴികൾ അടച്ച് മേൽപ്പാലത്തിലൂടെയുള്ള യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഴിക്ക് സമീപത്ത് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമാണ് ആവശ്യം.