മാനന്തവാടി: തലപ്പുഴ ചിറക്കര നിവാസികൾ കാട്ടാനശല്യംമൂലം വലയുന്നു. 20 ദിവസമായി ജനവാസ മേഖലയിൽ കാട്ടാന സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ മോസ്കിൽനിന്നു വരികയായിരുന്ന രണ്ട് കുട്ടികൾ ആനയുടെ മുന്പിൽപ്പെട്ടു. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

രാത്രി തേയില ഫാക്ടറിക്ക് സമീപം രണ്ട് മണിക്കൂറോളമാണ് ആന നിലയുറപ്പിച്ചത്. വനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ കാടുകയറ്റിയത്. ചിറക്കരയിൽ തയിലത്തോട്ടത്തിനോട് ചേർന്ന് വനത്തിലാണ് ആന തങ്ങുന്നത്. ഒരാഴ്ചമുന്പ് തൊഴിലാളികൾക്കുനേരേ ആന ഓടിയടുത്തിരുന്നു.

വനാതിർത്തിയിലെ വേലി തകർത്താണ് ആന ജനവാസ കേന്ദ്രത്തിൽ എത്തുന്നത്. പ്രായാധിക്യത്തിന്‍റെ അവശതയുള്ള ആനയാണിതെന്നാണ് വനപാലകർ പറയുന്നത്.