ഇഴയുന്ന പദ്ധതികൾ
Saturday, June 10, 2023 1:00 AM IST
ജിജേഷ് ചാവശേരി
കണ്ണൂർ വിമാനത്താവളത്തിലെ പല വികസനപദ്ധതികളും ഇപ്പോഴും ഇഴയുകയാണ്. അന്താരാഷ്‌ട്ര കാർഗോ കോംപ്ലക്സിന്‍റെയും കിയാൽ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്‍റെയും നിർമാണം നാല് വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. എയർ ട്രാഫിക് കൺട്രോൾ കെട്ടിടത്തിന് സമീപത്ത് 5800 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കാർഗോ കോംപ്ലക്സ് നിർമിക്കുന്നത്.
പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് മുന്നിലായാണ് 3085 ചതുരശ്ര മീറ്ററിൽ കിയാൽ ഓഫീസിനായി നാലുനില കെട്ടിട നിർമാണം. 2019 ലാണ് അന്നത്തെ ആരോഗ്യമന്ത്രി കെ. കെ.ശൈലജ കാർഗോ കോംപ്ലക്സിന്‍റെയും വ്യവസായമന്ത്രി ഇ.പി. ജയരാജൻ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്‍റെയും നിർമാണം ഉദ്ഘാടനം ചെയ്തത്. ദീർഘകാല വികസന സാധ്യത കണക്കിലെടുത്തായിരുന്നു 63,000 ടൺ ശേഷിയുള്ള കാർഗോ കോംപ്ലക്‌സിന്‍റെ നിർമാണം.
കണ്ണൂർ, കാസർഗോഡ്, കുടക് ജില്ലകളിൽ നിന്നും വടകര മേഖലയിൽ നിന്നുമാണ് കാർഗോ വഴി കാർഷികോത്പന്നങ്ങളുടെ കയറ്റുമതിക്ക് സാധ്യതയുള്ളത്. പഴം, പച്ചക്കറി ഉൾപ്പെടെയാണ് കയറ്റിറക്കുണ്ടാകുക. ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയയ്ക്കാനും കോൾഡ് സ്‌റ്റോറേജ് ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് കാർഗോ കോംപ്ലക്‌സ് ഒരുങ്ങുന്നത്.ആഭ്യന്തര കയറ്റുമതി-ഇറക്കുമതിക്കായുള്ള പ്രത്യേക വിഭാഗവും കോംപ്ലക്‌സിലുണ്ടാകും. കാർഗോ കോംപ്ലക്സ് നിർമാണം പൂർത്തിയായാലും വിദേശ വിമാനങ്ങൾ സർവീസ് തുടങ്ങിയാലേ കൂടുതൽ കയറ്റുമതിക്ക് സാധ്യതയുണ്ടാകൂ.
കാർഗോ കോംപ്ലക്സ് കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയതിനാൽ ഇവിടെയാണ് ഹജ്ജ് ക്യാമ്പ് ആരംഭിച്ചത്. ഹജ്ജിന് പോകാനെത്തുന്നവർക്ക് കാർഗോ കോംപ്ലക്സിലാണ് സൗകര്യം ഒരുക്കിയത്.
5800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന കാർഗോ കോംപ്ലക്‌സ് പൂർത്തിയാകുന്നതോടെ മലബാറിലെ വാണിജ്യകേന്ദ്രമെന്ന നിലയിൽ ഉയരാൻ കണ്ണൂരിന് കഴിയുമെന്നാണ് പ്രതീക്ഷ. കാർഗോ കോംപ്ലക്‌സ് യാഥാർഥ്യമാകുന്നതോടൊപ്പം വിദേശ വിമാനങ്ങൾക്ക് സർവീസിനുള്ള അനുമതി കൂടി ലഭിച്ചാൽ വിമാനത്താവളത്തിന്‍റെ വളർച്ചയ്ക്കും വരുമാന വർധനവിനും സഹായകമാകും.
കാർഗോ കൈകാര്യം ചെയ്യുന്നതിന് താത്കാലിക സജ്ജീകരണങ്ങൾ നേരത്തെ ഒരുക്കിയിരുന്നു. കാർഗോ കോംപ്ലക്‌സിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ 1200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് നിർമിച്ചത്. തുടക്കത്തിൽ അന്താരാഷ്‌ട്ര, ആഭ്യന്തര ചരക്കുകൾ ഇവിടെ ഒന്നിച്ചാണ് കൈകാര്യം ചെയ്യുന്നത്. അന്താരാഷ്‌ട്ര കാർഗോ കോംപ്ലക്‌സിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ഇത് ആഭ്യന്തര കാർഗോ കോംപ്ലക്‌സാക്കി നിലനിർത്തും.
കിയാലിന്‍റെ ആസ്ഥാന മന്ദിരം, സിഐഎസ്എഫ് ബാരക്ക്, കാർഗോ കോംപ്ലക്‌സ് എന്നിവ ഉൾപ്പടെ 117 കോടി രൂപയ്ക്കാണ് ടെൻഡർ നൽകിയിരുന്നത്. മോണ്ടി കാർലോ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്. നിലവിൽ ടെർമിനൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കിയാൽ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് പൂർത്തിയാകുന്നതോടെ ഇവിടേക്ക് മാറ്റും. വിവിധ ഏജൻസികൾക്കുള്ള ഓഫീസ് സൗകര്യവും ഇവിടെയുണ്ടാകും.
ചരക്ക് നീക്കവും
കുറഞ്ഞു
വിമാനങ്ങളുടെ സർവീസ് കുറഞ്ഞതോടെ ചരക്ക് നീക്കവും കുറഞ്ഞു. കഴിഞ്ഞ മാസം 62 ടണ്ണാണ് കുറവുണ്ടായത്. അന്താരാഷ്‌ട്ര കാർഗോ കോംപ്ലക്‌സ് പ്രവർത്തനം തുടങ്ങി ഒരു മാസത്തിനിടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 221 ടൺ ചരക്ക് കയറ്റി അയച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ 336 ടൺ ചരക്ക് കയറ്റി അയച്ചിരുന്നുവെങ്കിലും മേയിൽ 274 ടണ്ണായി കുറഞ്ഞു. 62 ടണ്ണാണ് കുറവുണ്ടായത്. പഴങ്ങളും പച്ചക്കറികളുമടക്കമാണ് കയറ്റുമതി ചെയ്തത്. ദോഹ, ഷാർജ, ദുബായ്, മസ്‌ക്കറ്റ്, കുവൈറ്റ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് ചരക്കുകൾ കൂടുതലായും കയറ്റി അയച്ചത്.
കാർഗോ സർവീസ് തുടങ്ങിയ സാഹചര്യത്തിൽ ചരക്കുവിമാനങ്ങളെ കണ്ണൂരിലെത്തിക്കാനുള്ള നീക്കവും കിയാൽ നടത്തിയിരുന്നു. മലബാർ മേഖലയുടെ വ്യവസായ വളർച്ചയ്ക്ക് കയറ്റുമതി നിർണായക ഘടകമാണ്. ഒരു മാസം ഗോ ഫസ്റ്റ് നടത്തിയിരുന്ന 240 സർവീസ് നിർത്തിയതാണ് ചരക്ക് നീക്കത്തെയും ബാധിച്ചത്.