കാസര്‍ഗോഡ്: നിര്‍ധന രോഗിയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. കാസര്‍ഗോഡ് ജനറല്‍ ആശുപ്രതിയിലെ അനസ്‌തെറ്റിസ്റ്റ് ഡോ.വെങ്കിടഗിരിയാണ് പിടിയിലായത്. മധൂര്‍ പട്‌ള സ്വദേശി പി.എം.അബ്ബാസ് ഹെര്‍ണിയ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലെ ഡോ. അഭിജിത്തിനെ കാണുകയും പരിശോധിച്ച് ഓപ്പറേഷന്‍ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തു. ഓപ്പറേഷന്‍ തീയതി ലഭിക്കുന്നതിന് ഡോ.വെങ്കിടഗിരിയെ കാണാന്‍ പറഞ്ഞു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡോ. വെങ്കിടഗിരിയെ കണ്ടപ്പോള്‍ ഡിസംബര്‍ മാസത്തിലാണ് ശസ്ത്രക്രിയക്ക് തീയതി നല്‍കിയത്. ഓപ്പറേഷന്‍ തീയതി നേരത്തേയാക്കണമെങ്കില്‍ 2,000 രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് രോഗി വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സ് ഡിവൈഎസ്പി വി.കെ.വിശ്വംഭരന്‍ നായരും സംഘവുമാണ് പരാതിക്കാരന്‍ പണം കൈമാറുമ്പോള്‍ കൈയോടെ പിടികൂടിയത്.

2019ല്‍ ഒരു രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിന്‍റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷനു ഡോ. വെങ്കിടഗിരി വിധേയനായിട്ടുണ്ട്. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.സുനുമോന്‍, എസ്‌ഐമാരായ കെ.രാധാകൃഷ്ണന്‍, വി.എം.മധുസൂദനന്‍, പി.വി.സതീശന്‍, എഎസ്‌ഐമാരായ വി.ടി.സുഭാഷ്ചന്ദ്രന്‍, പ്രിയ കെ.നായര്‍, കെ.വി.ശ്രീനിവാസന്‍, എസ്‌സിപിഒമാരായ കൃഷ്ണന്‍, എ.വി.രതീഷ്, പി.കെ.രഞ്ജിത് കുമാര്‍, വി.രാജീവന്‍, പ്രദീപ്, കെ.ബി.ബിജു, ഷീബ, പ്രമോദ് കുമാര്‍, പ്രദീപ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.