കണ്ണൂർ: മധ്യവയസ്കയുടെ 48.30 ലക്ഷം രൂപ വളർത്തുമകൾ തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പൊടിക്കുണ്ടിലെ സുനേത്രയുടെ പരാതിയിലാണ് വളർത്തുമകളായ കെ. ദിയയ്ക്കെതിരേ(34) പോലീസ് കേസെടുത്തത്. 2014 സെപ്റ്റംബർ ഒന്നു മുതൽ 2023 മേയ് 31 വരെയാണ് പരാതിക്കാസ്പദമായ സംഭവം.

പരാതിക്കാരിയുടെ പുതിയതെരുവിലുള്ള എസ്ബിഐ അക്കൗണ്ടിൽ നിന്ന് പല തവണകളായി തുക തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരിയുടെ സഹോദരിയുടെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തത്. സഹോദരിയുടെ എടിഎം കാർഡ് പ്രതിയായ യുവതി തട്ടിയെടുത്ത് ട്രാൻസ്ഫർ ചെയ്ത പണം പിൻവലിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.