ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ഇന്നലെ രാവിലെ ഒന്പതിന് ആരംഭിച്ച ദൗത്യം വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. ഈ മേഖലയിലെ പത്ത് കാട്ടാനകളെയാണ് തുരത്തിയത്.

കണ്ണൂർ ഡിഎഫ്ഒയുടെ നിർദേശാനുസരണം റേഞ്ചർ പി. പ്രസാദ്, ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ,ആറളം വൈൽഡ് ലൈഫ് ജീവനക്കാരും വാച്ചർമാരും ഉൾപ്പടുന്ന 30 അംഗ സംഘമാണ് തുരത്തൽ ദൗത്യത്തിൽ പങ്കെടുത്തത്. റൈഫിൾ, 12 ബോർ ഗൺ, പടക്കം, വാക്കിടോക്കി, ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് ആനകളെ കാടുകയറ്റി വിട്ടത്

ഓടച്ചാൽ ഭാഗത്ത് പുതുതായി നിർമിച്ച തൂക്കുവേലി കടത്തി കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലെ ഉരുപ്പുകുന്നു ഭാഗത്തേക്കാണ് ആനകളെ തുരത്തിയത്. തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ ബ്ലോക്ക് 13 മുതൽ 10 വരെ പുതുതായി നിർമിച്ച തൂക്കുവേലി പ്രവൃത്തി വിലയിരുത്തി. മേഖലയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

തുരത്തിയ ആനകൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കാതിരിക്കാൻ രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. അതേ സമയം ബ്ലോക്ക് പത്തിലെ ആനമുക്കിലും പൂക്കുണ്ട് ഭാഗത്തും രാത്രി എട്ടോടെ ആനകൾ തിരിച്ചെത്തിയെങ്കിലും ഇവയെ വനപാലകർ വീണ്ടും കാട്ടിലേക്ക് തിരിച്ചു വിട്ടു.