കണ്ണൂർ: കനത്ത മഴയെ തുടർന്ന് പയ്യാന്പലം ശ്മശാനത്തിൽ ശവസംസ്കാര ക്രിയകൾ തടസപ്പെട്ടു. മഴക്കാലത്ത് സുഗമമായ രീതിയിൽ ശവസംസ്കാരം നടത്താനുള്ള സംവിധാനങ്ങളില്ലാത്തതാണ് കാരണം. ഇന്നലെ മൃതദേഹങ്ങളുമായെത്തിയവർ മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.

മൂന്നു മൃതദേഹങ്ങൾ സംസ്കാര ക്രിയകൾ നടത്തുന്നതിനായി മണിക്കൂറുകളോളം ആംബുലൻസിൽ നിന്നിറക്കാതെ വയ്ക്കുകയായിരുന്നു. നിലവിൽ 30 ചിതകൾ ഇവിടെ ഉണ്ടെങ്കിലും മഴക്കാലത്ത് സംസ്കാരം നടത്താനായി എടുത്തുമാറ്റാവുന്ന ആറ് മേൽക്കൂരകൾ മാത്രമാണുള്ളത്.

ഇവയിൽ തന്നെ പലതിന്‍റെ മുകളിലെ ഷീറ്റുകൾ തകർന്ന നിലയിലുമാണ്. കൂടാതെ വിറക് നനയാതെ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യമില്ലാത്തതും സംസ്കാരക്രിയകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.