കാസര്‍ഗോഡ്: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലും സ്വിമ്മിംഗ് പൂളിലും മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലും വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്‍റെ 2021-22ലെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 1.5 കോടി രൂപ ചെലവഴിച്ച് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം നിര്‍മിച്ച് ജില്ലാ അക്വാട്ടിക് അസോസിയേഷന് കൈമാറിയ സെമി ഒളിമ്പിക് നീന്തല്‍ക്കുളം നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലുമുള്ള ക്രമക്കേടുകള്‍ കാരണം അടച്ചുപൂട്ടിയെന്ന് ആരോപിച്ച് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.

വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തില്‍ പൂളിന്‍റെ നിര്‍മാണം 2023 ഡിസംബറില്‍ പൂര്‍ത്തിയാക്കിയതായും പ്രവര്‍ത്തനമാരംഭിച്ച് ജില്ലാ അക്വാട്ടിക് അസോസിയേഷനു കൈമാറിയതായും പൂള്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണെന്നും വിവരം ലഭിച്ചിരുന്നു. പൂള്‍ ഡെക്കിലും ഷവര്‍ നോബുകളിലും തുടര്‍ച്ചയായ വൈദ്യുതാഘാതങ്ങള്‍ ഉണ്ടാകുകയും മോട്ടറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തന രഹിതമാകുകയും ചെയ്തിരുന്നു. ഈ വിവരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലാ നിര്‍മിതി കേന്ദ്രത്തെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ വയറിംഗ് സംവിധാനം അനുചിതമായും അപകടകരമായും നടത്തിയതായി കണ്ടെത്തി.

കൂടാതെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടത്തിയ പരിശോധനയില്‍ നീന്തല്‍ക്കുളത്തില്‍ വയറിംഗുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നു. 2024 സെപ്റ്റംബര്‍ 13 മുതല്‍ കെഎസ്ഇബി വൈദ്യുതി വിതരണം താത്കാലികമായി വിച്ഛേദിക്കുകയുമുണ്ടായി. ജില്ലാ നിര്‍മിതി കേന്ദ്രം മലപ്പുറം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ കമ്പനിയെ കൊണ്ടാണ് സ്വിമ്മിംഗ് പൂള്‍ നിര്‍മിച്ചത്.

വിജിലന്‍സ് പരിശോധനയില്‍ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് വര്‍ക്കുകള്‍ നിലവാരമില്ലാത്ത രീതിയിലാണ് ചെയ്തിരിക്കുന്നതെന്നും സ്വിമ്മിംഗ് പൂളിന്‍റെ മുകള്‍ഭാഗം ശരിയായ രീതിയില്‍ നിര്‍മിക്കാത്തതുകൊണ്ട് സ്‌കിമിംഗ് പ്രക്രിയ നടക്കുന്നില്ലെന്നും മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലായെന്നും വിജിലന്‍സ് പ്രാഥമികമായി കണ്ടെത്തി. ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണം തുടരും.

മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പളയില്‍ പ്രവര്‍ത്തിച്ചു വരുന്ന പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റ് 2018-19 വര്‍ഷം വരെ ലേലം വിളിച്ച് നടത്തിപ്പിനായി നല്‍കിയിരുന്നു. 1.15 ലക്ഷം രൂപയ്ക്കാണ് അവസാനമായി ലേലം വിളിച്ച് നല്‍കിത്. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മത്സ്യ മാര്‍ക്കറ്റ് ലേലം നടത്തി നല്‍കുന്നില്ലെന്നും ലേലം വിളിച്ച് നല്‍കാത്തത് മത്സ്യമാര്‍ക്കറ്റില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതു കൊണ്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും മാര്‍ക്കറ്റ് ഇപ്പോഴും പഴയതുപോലെ തന്നെ കൃത്യമായി പ്രവര്‍ത്തിക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. 2018-19 വര്‍ഷത്തിനു ശേഷം മാര്‍ക്കറ്റ് ലേലം ചെയ്യാത്തതു വഴി പഞ്ചായത്തിന് വന്‍ തുക ഈ ഇനത്തില്‍ നഷ്ടപ്പെടുന്നതായും മാറി മാറി വരുന്ന പഞ്ചായത്ത് സെക്രട്ടറിമാരും അസി. സെക്രട്ടറിമാരും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ മത്സ്യ മാര്‍ക്കറ്റ് ടെണ്ടര്‍ കൂടാതെ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു.

പരിശോധനയില്‍ മംഗല്‍പാടി പഞ്ചായത്തിന്‍റെ കീഴില്‍ ഉപ്പളയിലുള്ള മത്സ്യ മാര്‍ക്കറ്റിന്‍റെ നടത്തിപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലേലം കൂടാതെ നല്‍കുന്നതായി വിജിലന്‍സ് കണ്ടെത്തി.ഇതിലെ ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണവും തുടരും.