പരവൂർ: പുറ്റിംഗൽ ദേവീക്ഷത്രത്തിലെ മീനഭരണി ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന സമൂഹ പൊങ്കാല ഭക്തിസാന്ദ്രമായി. ശക്തിസ്വരൂപീണിയും സർവൈശ്വര്യ പ്രദായിനിയുമായ പുറ്റിംഗൽ ദേവിയുടെ തിരുമുമ്പിൽ പൊങ്കാല അർപ്പിച്ച് സായൂജ്യം നേടാൻ ഇക്കുറി ആയിരക്കണക്കിന് ഭക്തകളാണ് എത്തിയത്.

രാവിലെ ഏഴ് മുതലാണ് പൊങ്കാല അർപ്പണം ആരംഭിച്ചതെങ്കിലും പുലർച്ചെ മുതൽ തന്നെ ക്ഷേത്രാങ്കണം പൂർണമായും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞിരുന്നു. ക്ഷേത്രം മേൽശാന്തി ഇടുക്കി കിഴക്കേമഠം ബിനു ശാന്തി ഭണ്ഡാര അടുപ്പിൽ തീ തെളിയിച്ചു. തുടർന്ന് ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്നതോടെ ക്ഷേത്രാങ്കണം അക്ഷരാർഥത്തിൽ യജ്ഞശാലയ്ക്ക് സമാനമായി.