കൊല്ലം: സിപിഐ കുണ്ടറ മണ്ഡലം സമ്മേളനത്തിനിടെയുണ്ടായ വാക്കേറ്റത്തിലും തര്‍ക്കവുമായി ബന്ധപ്പെട്ട് മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എ.ഗ്രേഷ്യസ്, മുന്‍ മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ, മണ്ഡലം കമ്മിറ്റി അംഗം വാള്‍ട്ടര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.

ഇന്നലെ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലായിരുന്നു നടപടിയെടുത്തത്. കഴിഞ്ഞ ദിവസം മണ്ഡലം സെക്രട്ടറിയെ തെരഞ്ഞെടുക്കുമ്പോഴാണ് കുണ്ടറയിലെ സമ്മേളനത്തില്‍ തര്‍ക്കം ഉടലെടുത്തത്.

കൊല്ലം ജില്ലയിലെ സിപിഐയുടെ ആദ്യ മണ്ഡലം സമ്മേളനമായിരുന്നു കുണ്ടറയിൽ നടന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജില്ലാ നേതൃത്വം സേതുനാഥിന്‍റെ പേര് നിര്‍ദേശിച്ചതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. സെക്രട്ടറിയായി പലതവണ പ്രവര്‍ത്തിച്ചിട്ടുള്ള സേതുനാഥിനെ വീണ്ടും സെക്രട്ടറിയാക്കേണ്ടെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുകയായിരുന്നു. 14 അംഗങ്ങളാണ് നിര്‍ദേശത്തോട് വിയോജിച്ചത്. ഒമ്പതുപേര്‍ അനുകൂലിച്ചു.

തര്‍ക്കം ഏറെ നേരം നീണ്ടിട്ടും സമവായമുണ്ടാക്കാനായില്ല. സമ്മേളനത്തില്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിലെ നിരവധി നേതാക്കളുമുണ്ടായിരുന്നു. നിലവിലെ സെക്രട്ടറി സുരേഷ് കുമാറിനെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. കാനം പക്ഷത്തിനു മുന്‍തൂക്കമുള്ള മണ്ഡലം കമ്മിറ്റിയാണ് കുണ്ടറയിലേത്.