ചാത്തന്നൂർ: കൈതക്കുഴി ഗവ.എൽപി സ്കൂളിനു സമീപത്തെ സ്വകാര്യ പേപ്പർ മില്ലിൽനിന്നു പുറന്തള്ളുന്ന മലിനജലം ജനത്തിനു ഭീഷണിയാകുന്നതായി പരാതി. മലിനജലം ഇത്തിക്കരയാറ്റിലേക്കാണ് ഒഴുക്കിവിടുന്നത്. പ്രദേശവാസികളുടെ കിണറുകളിലെ കുടിവെള്ളം ഇത് മൂലം ഉപയോഗശൂന്യമാകുന്നതായാണ് പ്രധാന പരാതി.

കുമ്മല്ലൂർ, കോയിപ്പാട്, കൈതക്കുഴി, കട്ടച്ചൽ, ആദിച്ചനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ് ദുരിതമനുഭവിക്കുന്നത്. ഫാക്‌ടറിയിൽ നിലവിൽ മാലിന്യശുചീകരണ പ്ലാന്‍റുണ്ടെങ്കിലും ഇതിന്‍റെ പ്രവർത്തനം നടക്കുന്നില്ലെന്നാണ് ആക്ഷേപം.

വിഷയവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മലിനീകരണനിയന്ത്രണ ബോർഡിനും പഞ്ചായത്ത് അധികൃതർക്കും മറ്റും നാട്ടുകാർ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും കേന്ദ്ര ഹരിത ട്രിബ്യൂ ണലിനും സംസ്ഥാന ആരോഗ്യമന്ത്രിക്കും മലിനീകരണനിയന്ത്രണ ബോർഡിനും പഞ്ചായത്ത് അംഗം ഷാജി ലൂക്കോസ്, പൗരധ്വനി ഫൗണ്ടേഷൻ,കൈതക്കുഴി മോഹൻ, അനു പി. തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ പരാതി നൽകി.