കൊല്ലം: സംസ്ഥാന സര്‍ക്കാരി െ ന്‍റ വാര്‍ഷികാഘോഷവേദിയായ ആശ്രാമം മൈതാനത്ത് ഉത്പന്നവൈവിധ്യത്തി െ ന്‍റ ഒടുങ്ങാനിര. ന്യായവിലയ്ക്ക് ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അവസരം പാഴാക്കാതെ ആയിരങ്ങളാണ് നിത്യവും എത്തുന്നത്. ചൊവ്വാഴ്ച വരെ നീളുന്ന മേളയില്‍ സര്‍ക്കാരിന്‍റെ വിവിധ സേവനങ്ങള്‍ വേഗത്തിലും സൗജന്യമായും നേടിയെടുക്കാനും തിരക്ക്. സായാഹ്നങ്ങളിലെ കലാവിരുന്ന് ആസ്വദിക്കാനായി കുടുംബങ്ങൾ കൂട്ടത്തോടെ എത്തുകയാണ്.

നൂറോളം സ്റ്റാളുകളിലായി 70 ലധികം ഉത്പന്നങ്ങളാണ് വില്പനയ്ക്കായി സജ്ജീകരിച്ചിട്ടുള്ളത്. കറി പൗഡറുകള്‍, ചക്ക വിഭവങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ഉത്പന്നങ്ങൾ. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബ്രാന്‍ഡ്‌ ചെയ്ത ഭക്ഷ്യഉത്പന്നങ്ങള്‍, ധാന്യപ്പൊടികള്‍,

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും കൂട്ടത്തിലുണ്ട്. മുള, പനയോല, തടി, ചിരട്ട, കളിമണ്ണ്, കയര്‍, ലോഹങ്ങള്‍, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും വിപണനത്തിനായുണ്ട്. പ്രമേഹമുള്ളവര്‍ക്കായുള്ള മില്ലറ്റ് കഞ്ഞിക്കുട്ട്, തേന്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, തേനീച്ചകൃഷിക്ക് ആവശ്യമായ ഉപകരണങ്ങള്‍, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങിയവയും വാങ്ങാം. നീതി സ്റ്റോറുകളില്‍നിന്ന് നിത്യോപയോഗ സാധനങ്ങളും മേളയിൽ ലഭിക്കും.