കൊല്ലം:പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ ഇരുചക്രവാഹനം ഓടിച്ച് ചെന്നുപെട്ടത് മന്ത്രി കെ.ബി. ഗണേഷ് കുമാറി ന്‍റെ മുന്നില്‍. പത്തനാപുരത്ത് കുടുംബശ്രീയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യാനായെത്തിയതായിരുന്നു മന്ത്രി.

പരിപാടിയുടെ ഭാഗമായുള്ള ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുന്നതിനിടെയാണ് കുട്ടി സംഘത്തി െ ന്‍റ സ്‌കൂട്ടര്‍ യാത്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മന്ത്രിയെ കണ്ടപ്പോൾ വാഹനം നിര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു കുട്ടികള്‍. ഉടന്‍ സമീപത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് മന്ത്രി വിവരം തേടി.

പിന്നീട് സിഐയെ വിളിച്ച് ഉടമയെ കണ്ടെത്തി. തുടർന്നാണ് ആര്‍ടി ഓഫീസില്‍ പറഞ്ഞ് ഉടമസ്ഥ െന്‍റ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

‘കൊച്ചുകുട്ടികളാണ്. അവരുടെ കൈയില്‍ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികള്‍ക്ക്. നാല് പേരാ ഒരു ബൈക്കില്‍. വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം. ഹെല്‍മറ്റുമില്ല, ലൈസന്‍സുമില്ല. ഉടമസ്ഥന്‍ വരുമ്പോള്‍ ആര്‍ടി ഓഫിസിന് കൈമാറണം. അതാ നിയമമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു’. ഇതി െ ന്‍റ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.