കൊല്ലം: ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത യുവതി മിനിട്സ് തിരുത്തി മറ്റൊരു ജീവനക്കാരിക്ക് പ്രസവാനുകൂല്യം നൽകിയെന്ന ആരോപണത്തിൽ മിനിറ്റ്സും ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.

മിനിട്സ് തിരുത്തിയെങ്കിൽ അതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും ചീഫ് മെഡിക്കൽ ഓഫീസർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്.

ആശുപത്രി മാനേജ്മെന്‍റ് കമ്മറ്റിയുടെ മിനിട്സ് രജിസ്റ്റർ, ജീവനക്കാരിക്ക് തെറ്റിദ്ധാരണയുടെ പുറത്ത് ആനുകൂല്യം നൽകിയ മെഡിക്കൽ ഓഫീസറുടെ പേര്,ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലം, പരാതിക്കാരി സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കേസ് പരിഗണിക്കുമ്പോൾ ജില്ലാ ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

2019 ജനുവരി മുതൽ 2023 ജൂൺ വരെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്ത യുവതി സമർപ്പിച്ച പരാതിയിലാണ് നടപടി.2023 ൽ പരാതിക്കാരി ഗർഭിണിയായിരിക്കെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടതിനെതിരെയാണ് പരാതി നൽകിയത്. തുടർന്ന് 2024 ൽ പരാതിക്കാരിക്ക് പകരം താത്കാലിക നിയമനം നടത്തിയെന്നും പരാതിയിൽ പറയുന്നു.

കമ്മീഷൻ ചീഫ് മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.179 ദിവസത്തെ കരാർ നിയമനം ലഭിച്ച പരാതിക്കാരിക്ക് മിനിറ്റ്സ് തിരുത്തി മറ്റൊരാൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്ന് കമ്മീഷൻ സംശയം രേഖപ്പെടുത്തി. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.