റാന്നി: പെരുനാട് വയറൻമരുതിയിലെ ഒരു ഹോട്ടലിൽ ഇന്നലെ രാവിലെ അടുപ്പിൽനിന്നു പൊട്ടിത്തെറി ശബ്ദം കേട്ടത് സംബന്ധിച്ച് റാന്നി ഡിവൈഎസ്പി ആർ. ജയരാജിന്‍റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി.

ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിൽനിന്നാണ് വലിയ ശബ്ദം ഉയർന്നത്. വിവരമറിഞ്ഞു പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വയറൻ മരുതി പുത്തൻപറമ്പിൽ ശിവൻകുട്ടി(65)യുടേതാണ് ഹോട്ടൽ.

ഇയാൾ ഹോട്ടലിലെ ചപ്പുചവറുകൾ തൂത്തുകൂട്ടി അടുപ്പിൽ ഇട്ടപ്പോൾ അബദ്ധത്തിൽ ഇവയുടെ കൂട്ടത്തിൽ ലൈറ്റർ വീണതായി സംശയമുണ്ടെന്നും അതാകാം പൊട്ടിത്തെറിച്ച് ഉഗ്രശബ്ദത്തിനു കാരണമായതെന്നും വെളിപ്പെടുത്തി. ആർക്കും ആളപായമില്ല.

വിശദമായ ചോദ്യം ചെയ്യലിൽ, ഇയാൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന് പോലീസിന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ശാസ്ത്രീയ പരിശോധനയിൽ സ്ഫോടകവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തിയില്ല.

റാന്നി ഡിവൈഎസ്പി ആർ. ജയരാജിന്‍റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. പെരുനാട് എസ്എച്ച്ഒ വിഷ്ണുവിന്‍റെ നേതൃത്വത്തിൽ പെരുനാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക് സംഘം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.