പത്തനംതിട്ട: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും ഒരു മാസവും കഠിനതടവും 55,500 രൂപ പിഴയും ശിക്ഷ. കോന്നി അരുവാപ്പുലം മുതുപേഴുങ്കല്‍ മുറ്റാക്കുഴി നടുവിലേതറ വീട്ടില്‍ അജയകുമാറിനെയാണ് (കുട്ടൻ, 50) പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്‍ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ 15 മാസവും ഏഴു ദിവസവും വെറും തടവ് അനുഭവിക്കണം. 2018 മേയ് 20ന് സംഭവം. ഇയാളുടെ അയല്‍വാസിയായ വിനോദിനിയെയാണ് (58) വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വെട്ടുകത്തികൊണ്ട് തലയിലും പിന്‍ കഴുത്തിലും ഇടതു കൈക്കും മുഖത്തും ഗുരുതരമായി വെട്ടി പരിക്കേല്‍പിച്ചത്.

ഇയാള്‍ മദ്യപിച്ചുവന്ന് സ്ഥിരമായി അസഭ്യം പറയുന്നതിനെതിരേ കോന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. എസ്ഐ ഇ. ബാബു രജിസ്റ്റര്‍ ചെയ്ത കേസില്‍ കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. അഷാദ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. ബിന്നി ഹാജരായി.