പത്തനംതിട്ട: അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ‌ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് - എം ജില്ലാ കമ്മിറ്റി ആരംഭിച്ചു. എൽഡിഎഫിന്‍റെ ഭാഗമായ ഉടൻ നടന്ന 2020-ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ സീറ്റുകൾ നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും യോഗം വിലയിരുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായി ജില്ലാ പ്രസിഡന്‍റ് സജി അലക്സിന്‍റെ നേതൃത്വത്തിൽ ജില്ലാ നേതാക്കന്മാർ മണ്ഡലങ്ങളിലൂടെ എന്ന കാന്പയിനിൽ ജനസമ്പർക്ക പരിപാടി നടത്തി.

അടുത്തഘട്ടമായി നിയോജക മണ്ഡലങ്ങളിൽ ഏകദിന ക്യാമ്പ്, ജൂൺ, ജൂലൈ മാസങ്ങളിലായി നടത്തുകയാണ്. ഇന്നു രാവിലെ ഒന്പതു മുതൽ കോന്നി നിയോജക മണ്ഡലം ക്യാമ്പ് നടത്തും.

നിയോജകമണ്ഡലം നേതൃക്യാമ്പുകൾക്കു ശേഷം ഓഗസ്റ്റിൽ ജില്ലാ ക്യാന്പ് നടത്തും. വാർഡ്, മണ്ഡലം കൺവൻഷനുകൾ ക്യാമ്പിന് മുൻപായി പൂർത്തീകരിക്കുമെന്ന് ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ അറിയിച്ചു.