‘മാര്‍ച്ച് തടഞ്ഞത് വെള്ളാപ്പള്ളിയുടെ തട്ടിപ്പുകള്‍ മൂടിവയ്ക്കാൻ’
Sunday, May 28, 2023 2:06 AM IST
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ സാമ്പത്തിക അഴിമതികള്‍ വെളിച്ചത്തുവരുമെന്ന് ഭയന്നാണ് വെള്ളാപ്പള്ളി രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് തന്‍റെ വസതിയിലേക്കുള്ള മാര്‍ച്ച് തടഞ്ഞതെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി സംസ്ഥാന നേതൃയോഗം ആരോപിച്ചു. സമരത്തിനു ലഭിച്ച ശ്രീനാരായണീയരുടെ പിന്തുണ കണ്ടാണ് സമരം മാറ്റിവപ്പിച്ചതെന്ന് ചെയര്‍മാന്‍ ഗോകുലം ഗോപാലനും വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.സി.കെ വിദ്യാസാഗറും പറഞ്ഞു.

കോടിക്കണക്കിനുരൂപയുടെ അഴിമതി നടത്തി വെളളാപ്പള്ളി ഈഴവ സമുദായത്തെ ഒന്നടങ്കം കബളിപ്പിക്കുകയാണ്. എസ്എന്‍ ട്രസ്റ്റിലെ തന്‍റെ ഭാരവാഹിത്വം ഇല്ലാതാകുമെന്ന് കണ്ടാണ് വെള്ളാപ്പള്ളി സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. താത്കാലികമായി നില്‍ക്കുന്ന ഈ സ്റ്റേ ഇല്ലാതാകുന്നതോടെ വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവരും. യോഗനേതാവിനെതിരെ ശക്തമായ സമരം തുടരാനും ചേര്‍ത്തലയില്‍ കൂടിയ ധര്‍മവേദി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. സൗത്ത് ഇന്ത്യൻ‍ വിനോദ്, അഡ്വ.ആര്‍.അജന്തകുമാര്‍, കെ.ജി. കുഞ്ഞിക്കുട്ടന്‍, കണ്ടല്ലൂര്‍ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.