ഹരിപ്പാട്: ദേശീയപാതയില്‍ കരുവാറ്റ പവര്‍ ഹൗസിനു സമീപം രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടം. രണ്ട് അപകടത്തിലുമായി രണ്ടു ജീവനാണു നിരത്തില്‍ പൊലിഞ്ഞത്. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഉത്തരവാദപ്പെട്ടവര്‍ നിസംഗത പുലര്‍ത്തുകയാണെന്നു നാട്ടുകാര്‍ ആരോപിച്ചു.

രോഷാകുലരായ ജനം ദേശീയപാത കരാര്‍ കമ്പനിയുടെ ഓഫീസ് ഉപരോധിച്ചു. ദേശീയപാത നിര്‍മാണസ്ഥലത്തു വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിലെ അപാകതകളും ഒരു നിയന്ത്രണവുമില്ലാതെ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളുമാണ് അപകടങ്ങള്‍ക്കു കാരണമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കരാര്‍ കമ്പനി ആ ഭാഗത്തെ റോഡിന്‍റെ വീതി കൂട്ടാനുള്ള അടിയന്തര നടപടി തുടങ്ങി. വൈകിട്ടോടെ ടാര്‍ ചെയ്ത ഭാഗത്തുകൂടി ഗതാഗതം ആരംഭിച്ചു.