ആലപ്പുഴ: നവകേരള സദസില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ 63 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നവകേരള സദസിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982.01 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു.

ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഭേദഗതിയോടെ മന്ത്രിസഭ അംഗീകരിച്ചത്. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴു കോടി രൂപ വീതമാണ് അനുവദിക്കുക. ജില്ലയിലെ അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുന്ന പദ്ധതിക്കായി ഏഴു കോടി രൂപ വിനിയോഗിക്കും. ജലവിഭവവകുപ്പിനാണ് നിര്‍വഹണച്ചുമതല.

ചേര്‍ത്തല മണ്ഡലത്തില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് സ്ഥാപിക്കുന്നതിന് ഏഴു കോടി രുപ അനുവദിച്ചു. പൊതുമരാമത്തുവകുപ്പ് വഴിയാണ് നിര്‍വഹണം.

ആലപ്പുഴ മണ്ഡലത്തില്‍ നെഹ്‌റു ട്രോഫി ട്രോഫി മത്സര വേദിയായ നെഹ്‌റു പവലിയനും അതിനോടനുബന്ധിച്ചുള്ള അമിനിറ്റി സെന്‍ററും നിര്‍മിക്കുന്നതിന് ഏഴു കോടി രൂപ ചെലവഴിക്കും. ടൂറിസം വകുപ്പിനാണ് നിര്‍മാണച്ചുമതല. കുട്ടനാട് വെള്ളാമാത്ര-തേവര്‍കോട് റോഡ് പുനര്‍നിര്‍മിക്കുന്നതിനും മുട്ടാര്‍ റോഡ് ഉയര്‍ത്തലിനുമായി ഏഴു കോടി രൂപ ചെലവഴിക്കും. ജലവിഭവവകുപ്പായിരിക്കും നിര്‍മാണം. ഹരിതം ഹരിപ്പാട് രണ്ടാം ഘട്ടത്തിന് ഏഴു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. കായംകുളത്തെ നിലവിലുള്ള ജില്ലാ ഓട്ടിസം സെന്‍ററിനു പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് മൂന്നുകോടി രൂപയും കായംകുളം- കുന്നത്താലും കടവ് റോഡിന് നാലു കോടി രൂപയും ഉള്‍പ്പെടെ ഏഴു കോടി രൂപ അനുവദിച്ചു.

മാവേലിക്കര മണ്ഡലത്തില്‍ ചങ്ങംകുളങ്ങര-വാലുകുറ്റി റോഡ് ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് ചെയ്യുന്നതിന് 3.25 കോടി രൂപയും വെട്ടിയാര്‍-പള്ളിമുക്ക് റോഡ് ടാറിംഗിന് രണ്ടു കോടി രൂപയും ഗുരുനാഥന്‍ കുളങ്ങര-കണ്ണനാംകുഴ-പാലയ്ക്കല്‍ റോഡ് ടാറിംഗിന് 1.75 കോടി രൂപയും ഉള്‍പ്പെടെ ഏഴുകോടി രൂപ അനുവദിച്ചു. മാന്നാര്‍-ചെങ്ങന്നൂര്‍ പൈതൃക ഗ്രാമം പദ്ധതിക്കായി ഏഴു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.