ചാരുംമൂട്: കനത്ത മഴയിലും വീശിയടിച്ച കാറ്റിലും പാലമേൽ, നൂറനാട്, താമരക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ വൻ നാശനഷ്ടം. വൈദ്യുതിബന്ധം പൂർണമായും തകരാറിലായി. മരം വീണ് നിരവധി വൈദ്യുതിപോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടിവീഴുകയും ചെയ്തതിനെത്തുടർന്ന് നൂറനാട് മേഖല ഇരുട്ടിലായി.

പത്താംമൈൽ-പന്തളം റോഡിൽ കുടശനാടിനു കിഴക്ക് കൂറ്റൻ മരം വൈദ്യുതിലൈൻ തകർത്ത് റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. അടൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന, നൂറനാട് വൈദ്യുതി സെക‌്ഷൻ ഉദ്യോഗസ്ഥർ, നൂറനാട് പോലീസ്, മരം മുറി തൊഴിലാളികൾ, നാട്ടുകാർ, സന്നദ്ധ സംഘടനങ്ങൾ എന്നിവർ കൂട്ടായി മരം മുറിച്ചു മാറ്റാനും ഒടിഞ്ഞ പോസ്റ്റുകൾ പുനഃസ്ഥാപിക്കുവാനുള്ള ശ്രമം നടത്തി.

നൂറനാട്, കുടശ്ശനാട്, പുലിക്കുന്ന്, ആദിക്കാട്ടുകുളങ്ങര, ള്ളവുക്കാട്, പടനിലം, പാറ്റൂർ, എരുമക്കുഴി, ഇടപ്പോൺ , തടത്തിൽപ്പറമ്പ്, കിടങ്ങയം തുടങ്ങിയ പ്രദേശങ്ങളിൽ മരം വൈദ്യുതി ലൈനിലേക്ക് വീണതിനാൽ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ ഇന്നലെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട് .