മങ്കൊമ്പ്: കുളിക്കുന്നതിനിടെ ഭിന്നശേഷിക്കാരനായ മധ്യവയസ്‌കൻ ആറ്റിൽ മുങ്ങിമരിച്ചു. കാവാലം പഞ്ചായത്ത് മൂന്നാം വാർഡ് പാലോടം ആലപ്പറമ്പിൽ അപ്പുക്കുട്ടനാ (53) ണു മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെ പാലോടം ജെട്ടിക്കു സമീപത്തെ കുളിക്കടവിലാണ് സംഭവം. നീന്തൽ വശമില്ലാത്ത ഇയാൾ പതിവായി കുളിക്കുന്ന കടവിൽ കാൽവഴുതി ആറ്റിലേക്കു വീഴുകയായിരുന്നു. സംഭവസമയത്ത് പരിസരത്തെങ്ങും ആരുമില്ലായിരുന്നു. പിന്നീട് അതുവഴി വന്ന വയോധികൻ അപ്പുക്കുട്ടൻ ആറ്റിൽ മുങ്ങിത്താഴുന്നതു കണ്ടു നിലവിളിച്ചു.

പാലുകൊടുക്കാൻ പോയി വന്ന ഒരു കുട്ടി ഇതുകേട്ട് ആറ്റിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പുക്കുട്ടൻ ആഴത്തിലേക്കു മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് പോലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചു. കൂടുതൽ നാട്ടുകാരെത്തി അരമണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം വൈകുന്നേരത്തോടെ സംസ്‌കരിച്ചു.