ചെറുതന: ചെറുതന കളപ്പുര കലുങ്ക് തകര്‍ന്നു. കലുങ്കിന് അടിഭാഗത്തെ കല്‍ക്കെട്ടുകളെല്ലാം വെള്ളത്തിലായി. ഒാരോ ദിവസം കഴിയുന്തോറും കലുങ്ക് കൂടുതല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിനെയും വീയപുരത്തെ 13-ാം വാര്‍ഡിനെയും ബന്ധിപ്പിക്കുന്നതാണ് കളപ്പുര തോട്ടിലെ കലുങ്ക്. പമ്പയാറ്റില്‍നിന്ന് അച്ചനാരി കുട്ടങ്കേരി പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിനു നിര്‍മിച്ച തോടാണിത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച കലുങ്ക് പിന്നീട് പുനര്‍നിര്‍മിച്ചിട്ടില്ല. ചെറുതനയിലെ മൂന്നാം വാര്‍ഡിലെ ജനങ്ങള്‍ക്ക് വീയപുരത്ത് എത്താനുള്ള മാര്‍ഗമാണിത്.

കൃഷിസ്ഥലങ്ങളിലേക്കു പോകുന്നവരും സ്‌കൂള്‍ കുട്ടികളും ഏറെ ആശ്രയിക്കുന്നതാണിത്. കലുങ്കിന്‍റെ ഇരുവശങ്ങളിലെയും കല്‍ക്കെട്ട് അടര്‍ന്നിരിക്കുകയാണ്.

ഒരോ വെള്ളപ്പൊക്കത്തിലും കലുങ്ക് കൂടുതല്‍ തകരുകയാണ്. ഭയത്തോടെയാണ് നാട്ടുകാര്‍ ഇതുവഴി പോകുന്നത്. കലുങ്ക് പുനര്‍മിര്‍മിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് അംഗം ഷാജന്‍ ജോര്‍ജ് ചെറുതന പഞ്ചായത്ത് കമ്മിറ്റിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.