പോലീസ് നടപടിയിൽ വിശ്വാസികൾക്ക് കനത്ത അമർഷം
1281395
Monday, March 27, 2023 12:14 AM IST
നെടുംകുന്നം: കത്തോലിക്കര്‍ക്കും കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണങ്ങള്‍ മാനസിക രോഗികളുടെ പ്രവൃത്തികളാണെന്ന പോലീസ് നിലപാടില്‍ വിശ്വാസികള്‍ക്ക് കനത്ത അമര്‍ഷം. നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപിറ്റ്സ്റ്റ് ഫോറോനാ പള്ളിയുടെ കറുകച്ചാല്‍ വിശുദ്ധ അല്‍ഫോന്‍സാ ചാപ്പലിനു നേര്‍ക്ക് ഇന്നലെ ഉണ്ടായ ആക്രമണവും പതിവുപോലെ മാനസികരോഗിയുടെ പ്രവൃത്തിയായി പോലീസ് തിരക്കഥ ഒരുക്കിയതായി പരക്കെ ആക്ഷേപം ഉയര്‍ന്നു.
ചാപ്പലിനു നേര്‍ക്ക് ആക്രമണം നടത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി ആക്രമണത്തിനു ശേഷം ആളെ തിരിച്ചറിയാതിരിക്കാനായി മൂടി പുതച്ച് കടത്തിണ്ണയില്‍ കിടക്കുകയായിരുന്നു. ലോട്ടറി തൊഴിലാളിയുടെ സാക്ഷ്യം അനുസരിച്ച് ഇയാളെ പോലീസ് പിടികൂടി നെടുംകുന്നത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചാപ്പലിനു നേര്‍ക്ക് ആക്രമണം നടത്തിയ വ്യക്തിയാണെന്നുള്ള വിവരം പോലീസ് മറച്ചുവയ്ക്കുകയും ചെയ്തു.
രണ്ട് വര്‍ഷം മുമ്പ് നെടുംകുന്നം ഫൊറോനാ പള്ളിയുടെ മുന്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന വിശുദ്ധ സ്നാപക യോഹന്നാന്റെ രൂപം എടുത്ത് ഓടയില്‍ എറിഞ്ഞ സംഭവവും പോലീസ് മാനസിക രോഗിയുടെ പ്രവൃത്തിയാക്കി മാറ്റുകയായിരുന്നു.