ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് രണ്ട്, യുഡിഎഫ് ഒന്ന്
Wednesday, May 31, 2023 11:46 PM IST
കോട്ടയം: മൂന്നു തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് രണ്ടു സീറ്റും യുഡിഎഫ് ഒരു സീറ്റും കരസ്ഥമാക്കി. കോട്ടയം മുനിസിപ്പാലിറ്റിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ പൂഞ്ഞാര്‍ പഞ്ചായത്തില്‍ ജനപക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. മണിമല പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.
കോട്ടയത്ത്
യുഡിഎഫിന് ആശ്വാസം
ചിങ്ങവനം: കോട്ടയം നഗരസഭ ചിങ്ങവനം പുത്തന്‍തോട് 38-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സൂസന്‍ കെ. സേവ്യര്‍ വിജയിച്ചു. വാശിയേറിയ മത്സരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുകന്യ സന്തോഷിനെ 75 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
സൂസന്‍ കെ. സേവ്യറിന് 596 വോട്ടും സുകന്യ സന്തോഷിനു 421 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ആന്‍സി സ്റ്റീഫനും 312 വോട്ട് ലഭിച്ചു. വാര്‍ഡ് കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസിലെ ജിഷാ ഡെന്നിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ് സൂസന്‍ കെ. സേവ്യര്‍. യുഡിഎഫ് വിജയത്തോടെ നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും കക്ഷി നില വീണ്ടും തുല്യമായി. 22 അംഗങ്ങളാണ് ഇരു മുന്നണിക്കുമുള്ളത്. എന്‍ഡിഎയ്ക്ക് എട്ടുപേരുമുണ്ട്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിനു നഗരഭരണം ലഭിച്ചത്. വിജയിച്ചിരുന്നെങ്കില്‍ അവിശ്വാസത്തിലൂടെ നഗരഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു എല്‍ഡിഎഫ് നേതൃത്വം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫ് ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്.

പൂഞ്ഞാറില്‍
ജനപക്ഷത്തിനു
തിരിച്ചടി

കോട്ടയം: പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുനിലം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ഥി ബിന്ദു അശോകന്‍ 12 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം കരസ്ഥമാക്കി. കഴിഞ്ഞ 15 വര്‍ഷമായി പി.സി. ജോര്‍ജിന്‍റെ പാര്‍ട്ടി കൈവശം വച്ചിരുന്ന വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

ബിന്ദുവിന് 264 വോട്ടു ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്‌ജു ജയ്‌മോനു 252 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. എന്‍ഡിഎ പിന്തുണയോടെ മത്സരിച്ച കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ഥി ശാന്തി ജോസിന 239 വോട്ടും ലഭിച്ചു. അട്ടിമറി വിജയം നേടിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തി. ജനപക്ഷം മെബറായിരുന്നു ഷെല്‍മി റെമ്മി വിദേശ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് മെംബര്‍ സ്ഥാനം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മണിമല‍യിൽ ഭർത്താവിന്‍റെ സീറ്റ്
നിലനിർത്തി സുജ

മണിമല: പഞ്ചായത്തിലെ മുക്കട ആറാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ സുജാ ബാബു വിജയിച്ചു. 127 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സുജയുടെ വിജയം. സിപിഎമ്മിലെ വി.കെ. ബാബുവിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സുജാ ബാബു അന്തരിച്ച വി.കെ. ബാബുവിന്‍റെ ഭാര്യയാണ്.

സുജ ബാബുവിന് 423 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രയസ് ജോസഫിന് 296 വോട്ടും ബിജെപി സ്ഥാനാര്‍ഥി അജയകുമാറിന് 19 വോട്ടും സ്വതന്ത്രന്‍ വിപിന്‍ രാജന് 92 വോട്ടും ലഭിച്ചു. മത്സരഫലം ഭരണത്തെ ബാധിക്കില്ല. പതിനഞ്ചംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് നാല് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.