കോട്ടയം: വിളവെടുപ്പ് തുടങ്ങാന്‍ ഒരു മാസം ശേഷിക്കെ നെല്‍കര്‍ഷകര്‍ മഴഭീതിയില്‍.
മടിച്ചുനിന്ന കാലവര്‍ഷം തിടുക്കത്തില്‍ ശക്തിപ്പെട്ട് വെള്ളപ്പൊക്കമുണ്ടായാല്‍ വിളവെത്തിയ നെല്ല് അപ്പാടെ വീണു നശിക്കും.

നെല്ല് ശേഖരണത്തിന് സപ്ലൈകോ അപേക്ഷ ക്ഷണിച്ചെങ്കിലും സംഭരണം എന്നു തുടങ്ങുമെന്നോ വിലയെത്രയെന്നോ വ്യക്തമായിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വേണ്ടിടത്തോളം കൊയ്ത്ത് യന്ത്രങ്ങള്‍ ലഭ്യമാക്കാനുള്ള നടപടിയുമില്ല.

കൊയ്ത്ത്, ചുമട് ഉള്‍പ്പെടെ കൂലിച്ചെലവും തിട്ടപ്പെടുത്തിയിട്ടില്ല. യന്ത്രങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ കൂലി ഈടാക്കാനുള്ള നീക്കവുമായി ഇടനിലക്കാര്‍ പാടശേഖരസമിതികളെ സമീപിക്കുന്നുണ്ട്.