കോട്ടയം: പാടത്തെ ചേറിൽ അകപ്പെട്ട മധ്യവയസ്കനെ രക്ഷപ്പെടുത്തി യുവാവ്. കോതനല്ലൂർ ഓലിക്കൽ ബാബുവിനാണ് (53) കുമാരനല്ലൂർ സ്വദേശി ജെസിൻ (38)രക്ഷകനായത്. ഇന്നലെ രാത്രി 7.30തോടെയാണ് സംഭവം. കുടമാളൂർ സെന്‍റ് അൽഫോൻസപള്ളിക്കു സമീപത്തെ പാടശേഖരത്തിലെ ചേറിൽ കുടുങ്ങിയ ബാബുവിന് ജെസിന്‍റെ ഇടപെടലാണ് രക്ഷയായത്. പക്ഷാഘാതം സംഭവിച്ചു കാലിനു സ്വാധീനം നഷ്ടപ്പെട്ട ബാബു ബന്ധുവീട്ടിലേക്കു പോകുന്പോൾ പാടത്ത് വീഴുകയായിരുന്നു.

ബാബുവിന്‍റെ നിലവിളി കേട്ട് എത്തിയ ജെസിൻ നാട്ടുകാരുടെ സഹായം തേടിയെങ്കിലും ആരുമെത്തിയില്ല. ഇതോടെ ജെസിൻ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ പുറത്തെത്തിക്കാനായത്.

മദ്യപിച്ച് പാടത്തു വീണതാണെന്നുപറഞ്ഞാണ് നാട്ടുകാർ പിന്മാറിയത്. എന്നാൽ, അനാരോഗ്യം മൂലം ശബ്ദംപോലും നഷ്ടപ്പെട്ടയാളായിരുന്നു ബാബു. ബന്ധുവീട്ടിലേക്ക് എത്തുന്പോൾ നടന്നുപോകുന്ന വഴിയായിരുന്നു ഇത്. മഴ പെയ്തു വെള്ളക്കെട്ടായത് ഇയാൾ അറിയാഞ്ഞതാണ് അപകടത്തിൽപ്പെടാൻ കാരണമെന്നു കരുതുന്നു.