­കടുത്തുരുത്തി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് വൈക്കത്ത് എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യാര്‍ഥം ദക്ഷിണ റെയില്‍വേ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ (ആപ്പാഞ്ചിറ) നാല് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്സ്പ്രസ്, തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, മംഗലാപുരം - നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, നാഗര്‍കോവില്‍ - മംഗലാപുരം പരശുറാം എക്സ്പ്രസ് എന്നീ നാല് എക്സ്പ്രസ് തീവണ്ടികള്‍ക്കാണ് ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.

വൈക്കം റോഡ് സ്റ്റേഷനില്‍ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ചു ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിന്‍റെയും വൈക്കം മഹാദേവ ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ട്രെയിന്‍ നമ്പര്‍, പേര്, സമയം എന്ന ക്രമത്തില്‍

1, 16650 നാഗര്‍കോവില്‍ -മംഗലാപുരം പരശുറാം എക്സ്പ്രസ് 9.50, 2, 16649 മംഗലാപുരം -നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് 14.32. 3, 16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് 18.13. 4, 16304 തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 21.30.