ചങ്ങനാശേരി: തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തില്‍ പോലീസുകാര്‍ക്കും സമീപത്തെ ജനങ്ങള്‍ക്കും ഭീഷണിയായ രണ്ട് കൂറ്റന്‍ പെരുന്തേനീച്ച കൂടുകള്‍ നീക്കം ചെയ്തു. കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള കോട്ടയം ജില്ലാ പ്രസിഡന്‍റും മുന്‍ പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ജോഷി മൂഴിയാങ്കലാണ് സ്റ്റേഷന്‍ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് കൂറ്റന്‍ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്തത്.

തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്‍റെ നിര്‍ദേശപ്രകാരം മാടപ്പള്ളി പഞ്ചായത്ത് അംഗം ജിന്‍സണ്‍ മാത്യു, എസ്‌ഐ പി.സിബിമോന്‍, ഷാജി ഐലക്കുന്നേല്‍, മോഹനന്‍ വരിക്കാനിക്കല്‍, പൊതുപ്രവര്‍ത്തകനായ ടോണി കുട്ടംപേരൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തേനീച്ചക്കൂട് നീക്കിയത്. ഇന്നലെ രാവിലെ 10നായിരുന്നു പ്രവര്‍ത്തനം. സ്റ്റേഷനിലെത്തിച്ച ജെസിബിയില്‍ കയറിയാണ് ജോഷി തേനീച്ചക്കൂടുകള്‍ നീക്കിയത്.

ഓലയും ചകിരിയും തേനീച്ചകളെ മയക്കാനുള്ള മരുന്നും പുകച്ച് തേനീച്ചകളെ മാറ്റിയതിനു ശേഷം കൂട് ചെത്തി താഴെയിടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും ഇവിടെയെത്തുന്ന ആളുകളും സമീപത്തുള്ള വീട്ടുകാരും പൊതുജനങ്ങളും രണ്ട് മാസത്തിലേറയായി സ്റ്റേഷന്‍ കെട്ടിടത്തിലുണ്ടായിരുന്ന തേനീച്ചകളെ ഭയന്ന് കഴിയുകയായിരുന്നു.