കോട്ടയം: അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പുത്തനുടുപ്പും ബാഗും ഒക്കെ വാങ്ങുന്ന കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി ഇതള്‍ നോട്ടുബുക്കുകളും. ഭിന്നശേഷിക്കാരായ കുട്ടികളുടെയും മാതാപിതാക്കളുടെയും കനിവാര്‍ന്ന സ്‌നേഹസ്പര്‍ശമാണ് ഇതള്‍ നോട്ടുബുക്കുകള്‍. വെളിയന്നൂര്‍ പഞ്ചായത്തിന്‍റെ ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്കും സ്‌കൂളിലെ 18 വയസിനു മുകളിലുള്ള കുട്ടികള്‍ക്കും വരുമാനമാര്‍ഗം ഉണ്ടാക്കുന്നതിനാണ് പഞ്ചായത്ത് കനിവ് എന്ന പേരില്‍ പേപ്പര്‍ പ്രൊഡക്ട്സ് യൂണിറ്റ് നിര്‍മിച്ചത്.

ഭിന്നശേഷിക്കാരായ കുട്ടികളെ എത്തിക്കുന്ന അമ്മമാര്‍ അവരെ തിരിച്ചുകൊണ്ടുപോകുന്ന സമയം വരെ സ്‌കൂളില്‍ സമയം ചെലവഴിക്കുകയായിരുന്നു. ഇങ്ങനെ വെറുതെയിരിക്കുന്ന അമ്മമാര്‍ക്ക് ഒരു വരുമാനമാര്‍ഗമായും 18 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഒരു ജോലി എന്ന നിലയിലുമാണ് പഞ്ചായത്ത് ഭരണസമിതി പേപ്പര്‍ പ്രൊഡക്ട്‌സ് എന്ന ആശയം ഒരു വര്‍ഷം മുമ്പ് ആവിഷ്‌കരിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ കുടുംബശ്രീയുമായി ചേര്‍ന്നാണ് പേപ്പര്‍ പ്രൊഡക്ട്സ് യൂണിറ്റ് സ്ഥാപിച്ചത്. ഇന്നു ജില്ലയില്‍നിന്നും പുറത്തുനിന്നുമായി നിരവധി ഓര്‍ഡറുകളാണ് യൂണിറ്റിനു ലഭിക്കുന്നത്. മാതാപിതാക്കളും കുട്ടികളുമായി 22 പേര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നു.

വരയിട്ട ബുക്കുകള്‍, പ്ലെയിന്‍, ഇരട്ടവര, നാലുവര, ചെക്ക് ബുക്ക് തുടങ്ങി എല്ലാത്തരം ബുക്കുകളും ഹോള്‍ സെയില്‍ വിലയിലാണ് നല്‍കുന്നത്. ആധുനിക സാങ്കേതികവിദ്യയിലാണ് നിര്‍മാണം. നുല്‍കൊണ്ടുള്ള തുന്നലോ, സ്റ്റാപ്പര്‍ പിന്നുകളോ അല്ല ഓരോ പേജും പശ ഉപയോഗിച്ച് ഒട്ടിച്ചേര്‍ക്കുന്നതാണ് രീതി.

വെളിയന്നൂര്‍ സ്വദേശിയും നാഷണല്‍ ഹെറിറ്റേജ് ആര്‍ട്ട് ഫെസ്റ്റിവല്‍ ഗോള്‍ഡ് പുരസ്‌കാര ജേതാവുമായ പി. ബി. സന്തോഷ്‌കുമാറാണ് ഇതള്‍ നോട്ടു ബുക്കിന്‍റെ കവര്‍ ചിത്രം തയാറാക്കിയിരിക്കുന്നത്. നോട്ടു ബുക്കിനു പുറമേ, പേപ്പര്‍ പേന, നോട്ട് പാഡ്, ഓഫീസ് ഫയല്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്.